അടിമാലി: ഇടുക്കിയിലെ കുറുത്തിക്കുടി വനത്തിനുള്ളിൽ ചങ്ങാടം മറിഞ്ഞ് ഒമ്പത് പേർ ഒഴുക്കിൽപ്പെട്ടു. ഇവരെ എല്ലാവരെയും ആദിവാസികൾ രക്ഷപെടുത്തി കരയ്ക്കെത്തിച്ചു.
ആനക്കുളം, പെരുമ്പന്‍ക്കുത്ത്, അമ്പതാം മൈല്‍ പുഴകള്‍ സംഗമിക്കുന്ന കുറത്തിമല ചുഴലിവയല്‍ എന്ന സ്ഥലത്തായിരുന്നു അപകടം. പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചങ്ങാടം മറിയുകയായിരുന്നു.
ചങ്ങാടത്തിൽ പിടിച്ചുകിടന്ന ഇവരെ വനംവിഭങ്ങൾ ശേഖരിക്കാൻ ഇതുവഴി പോയവരാണ് രക്ഷിച്ചത്. ചങ്ങാടത്തിൽ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നത്.
ഉള്‍മേഖലയായ ഇവിടെ എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. രണ്ടുമണിക്കൂറോളം യാത്ര ചെയ്താല്‍ മാത്രമേ സംഭവ സ്ഥലത്തേക്ക് എത്താന്‍ സാധിക്കുകയുള്ളു.
ആനക്കുളം, പെരുമ്പന്‍ക്കുത്ത്, അമ്പതാം മൈല്‍ പുഴകള്‍ സംഗമിക്കുന്ന കുറത്തിമല ചുഴലിവയല്‍ എന്ന സ്ഥലത്തായിരുന്നു അപകടം. പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചങ്ങാടം മറിയുകയായിരുന്നു.
ചങ്ങാടത്തിൽ പിടിച്ചുകിടന്ന ഇവരെ വനംവിഭങ്ങൾ ശേഖരിക്കാൻ ഇതുവഴി പോയവരാണ് രക്ഷിച്ചത്. ചങ്ങാടത്തിൽ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നത്.
ഉള്‍മേഖലയായ ഇവിടെ എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. രണ്ടുമണിക്കൂറോളം യാത്ര ചെയ്താല്‍ മാത്രമേ സംഭവ സ്ഥലത്തേക്ക് എത്താന്‍ സാധിക്കുകയുള്ളു.