കൊച്ചി: എറണാകുളത്തെ മലയാറ്റൂരിൽ സ്ഫോടനത്തിൽ കെട്ടിടം തകർന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. പാറമടയിലെ ജോലിക്കാരായിരുന്ന സേലം സ്വദേശി പെരിയണ്ണൻ, ചാമരാജ്നഗർ സ്വദേശി ഡി.നാഗ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. പെരിയണ്ണന്റെയും നാഗയുടേയും മൃതദേഹ ഭാഗങ്ങൾ ചിതറിത്തെറിച്ചു. തൊട്ടടുത്ത തോട്ടത്തിൽനിന്നാണ് ഇവരുടെ മൃതദേഹഭാഗങ്ങൾ കണ്ടെടുത്തത്.
പാറമടയ്ക്കായി സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്. പെരിയണ്ണനും നാഗയും ഈ വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞു വരികയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
പാറമടയ്ക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പരാതികൾ പാറമടയ്ക്കെതിരെ മുൻപ് ഉണ്ടായിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. പെരിയണ്ണന്റെയും നാഗയുടേയും മൃതദേഹ ഭാഗങ്ങൾ ചിതറിത്തെറിച്ചു. തൊട്ടടുത്ത തോട്ടത്തിൽനിന്നാണ് ഇവരുടെ മൃതദേഹഭാഗങ്ങൾ കണ്ടെടുത്തത്.
പാറമടയ്ക്കായി സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്. പെരിയണ്ണനും നാഗയും ഈ വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞു വരികയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
പാറമടയ്ക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പരാതികൾ പാറമടയ്ക്കെതിരെ മുൻപ് ഉണ്ടായിട്ടുണ്ട്.