ശ്രീകണ്ഠപുരം: ചികിത്സയിലിരിക്കേ കോവിഡ് സ്ഥിരീകരിച്ച റബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു. പടിയൂർ തായ്ക്കുണ്ടത്തെ താഴിൽകല്ലിങ്കൽ സൈമൺ (60) ആണ് ഇന്ന് രാവിലെ ഒമ്പതോടെ മരിച്ചത്.
കോട്ടയം സ്വദേശിയായ സൈമണും കുടുംബവും വർഷങ്ങളായി തായ്ക്കുണ്ടത്ത് വാടക വീട്ടിലാണ് താമസം. കഴിഞ്ഞ നാലിന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് ഏഴിന് ഇവിടെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
അന്ന് വൈകുന്നേരത്തോടെ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രോഗം മൂർച്ചിച്ചതിനെത്തുടർന്ന് ഒമ്പതിന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ തെയ്യാമ്മയും ഏകമകൻ ഷാലുവും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോട്ടയം സ്വദേശിയായ സൈമണും കുടുംബവും വർഷങ്ങളായി തായ്ക്കുണ്ടത്ത് വാടക വീട്ടിലാണ് താമസം. കഴിഞ്ഞ നാലിന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് ഏഴിന് ഇവിടെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
അന്ന് വൈകുന്നേരത്തോടെ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രോഗം മൂർച്ചിച്ചതിനെത്തുടർന്ന് ഒമ്പതിന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ തെയ്യാമ്മയും ഏകമകൻ ഷാലുവും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലാണ്.