വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കാംന്പെയ്നുകളിൽ കൂടുതൽ സജീവമായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. വൈസ്പ്രസിഡന്റ് സ്ഥാനാർഥിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചതോടെ ഡെമോക്രാറ്റിക് പാർട്ടി സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ട്.
കമലയുമൊന്നുള്ള ആദ്യ തെരഞ്ഞെടുപ്പ് കാംന്പെയ്നും ബൈഡൻ സംഘടിപ്പിച്ചു കഴിഞ്ഞു. തെരഞ്ഞടുക്കപ്പെട്ട ആളുകൾക്ക് മാത്രം പ്രവേശനം അനുവദിച്ചും മറ്റുള്ളവരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്തുമായിരുന്നു പരിപാടി. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് അമേരിക്കയ്ക്ക് അതിനിർണായകമാണെന്ന് ബൈഡൻ ജനങ്ങളെ ഓർമ്മിപ്പിച്ചു.
ശരിയുടെ പക്ഷത്ത് നിൽക്കുന്ന ആളെ തെരഞ്ഞെടുക്കാൻ അമേരിക്കൻ ജനതയ്ക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമലയുമൊന്നുള്ള ആദ്യ തെരഞ്ഞെടുപ്പ് കാംന്പെയ്നും ബൈഡൻ സംഘടിപ്പിച്ചു കഴിഞ്ഞു. തെരഞ്ഞടുക്കപ്പെട്ട ആളുകൾക്ക് മാത്രം പ്രവേശനം അനുവദിച്ചും മറ്റുള്ളവരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്തുമായിരുന്നു പരിപാടി. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് അമേരിക്കയ്ക്ക് അതിനിർണായകമാണെന്ന് ബൈഡൻ ജനങ്ങളെ ഓർമ്മിപ്പിച്ചു.
ശരിയുടെ പക്ഷത്ത് നിൽക്കുന്ന ആളെ തെരഞ്ഞെടുക്കാൻ അമേരിക്കൻ ജനതയ്ക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.