ഹൈദരാബാദ്: തെലുങ്കാനയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രികൾ വിവിധ സേവന നിരക്കുകൾ എഴുതി പ്രദർശിപ്പക്കണമെന്ന് നിർദേശം. ആശുപത്രിയിലെ പ്രധാനപ്പെട്ട സ്ഥലത്തുതന്നെ നിരക്കുകൾ അടങ്ങിയ പട്ടിക പ്രദർശിപ്പിക്കണം.
കോവിഡ് ചികിത്സയ്ക്കെത്തുന്ന രോഗികളിൽ നിന്ന് ആശുപത്രികൾ വലിയ നിരക്ക് ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഈ നിർദേശം.
ഉയർന്ന മരുന്നുകൾ, പിപിഇ കിറ്റ് എന്നിവയ്ക്ക് പരമാവധി എംആർപി വിലയിൽ കൂടുതൽ ഈടാക്കുവാൻ പാടില്ലെന്നും സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇവയുടെ വിലയും എഴുതി പ്രദർശിപ്പിക്കണം. എല്ലാ നിരക്കുകളും കാണിച്ചുള്ള കൃത്യമായ ബിൽ രോഗികൾക്ക് നൽകണമെന്നും നിർദേശമുണ്ട്.
കോവിഡ് ചികിത്സയ്ക്കെത്തുന്ന രോഗികളിൽ നിന്ന് ആശുപത്രികൾ വലിയ നിരക്ക് ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഈ നിർദേശം.
ഉയർന്ന മരുന്നുകൾ, പിപിഇ കിറ്റ് എന്നിവയ്ക്ക് പരമാവധി എംആർപി വിലയിൽ കൂടുതൽ ഈടാക്കുവാൻ പാടില്ലെന്നും സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇവയുടെ വിലയും എഴുതി പ്രദർശിപ്പിക്കണം. എല്ലാ നിരക്കുകളും കാണിച്ചുള്ള കൃത്യമായ ബിൽ രോഗികൾക്ക് നൽകണമെന്നും നിർദേശമുണ്ട്.