കൊച്ചി: പത്തനംതിട്ട ചിറ്റാറിൽ വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആൾ മരിക്കാനിടയായ സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടണമെന്നാവ ശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. റാന്നി ചിറ്റാർ കുടപ്പനക്കുളം അരീക്കാവ് പടിഞ്ഞാറേ ചരുവിൽ മത്തായിയുടെ ഭാര്യ ഷീബ മോളാണ് ഹർജി നൽകിയത്. മത്തായിയുടെ മരണം കസ്റ്റഡി മർദനത്തെത്തുടർന്നാണെന്നും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
ജൂലൈ 28ന് വൈകുന്നേരം നാലിന് വനം ഉദ്യോഗസ്ഥർ അന്യായമായി കസ്റ്റഡിയിലെടുത്ത് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ മത്തായിയെ വൈകുന്നേരം ആറിന് കിണറ്റിൽ മരിച്ചനിലയിൽ കാണുകയായിരുന്നു. രാത്രി 11.30ന് ചിറ്റാർ സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എന്നാൽ, പ ത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ അന്വേഷണം ശരിയായ രീതിയിലല്ല. വ്യക്തമായ മൊഴിയുണ്ടായിട്ടും പ്രതികളെന്ന് ആരോ പിക്കപ്പെട്ടവർക്കെതിരെ കാര്യക്ഷമമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
ജൂലൈ 28ന് വൈകുന്നേരം നാലിന് വനം ഉദ്യോഗസ്ഥർ അന്യായമായി കസ്റ്റഡിയിലെടുത്ത് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ മത്തായിയെ വൈകുന്നേരം ആറിന് കിണറ്റിൽ മരിച്ചനിലയിൽ കാണുകയായിരുന്നു. രാത്രി 11.30ന് ചിറ്റാർ സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എന്നാൽ, പ ത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ അന്വേഷണം ശരിയായ രീതിയിലല്ല. വ്യക്തമായ മൊഴിയുണ്ടായിട്ടും പ്രതികളെന്ന് ആരോ പിക്കപ്പെട്ടവർക്കെതിരെ കാര്യക്ഷമമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.