ബംഗളൂരു: കർണാടകയിൽ പോലീസ് വെടിവയ്പിൽ മൂന്നു പേർ മരിക്കാനിടയാക്കിയ കലാപം ആസൂത്രിതമായിരുന്നെന്ന് മന്ത്രി സി.ടി രവി. ഉത്തർപ്രദേശ് മാതൃകയിൽ കലാപകാരികളിൽനിന്ന് നാശനഷ്ടങ്ങളുടെ തുക തിരികെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന കലാപത്തിലുണ്ടായ നഷ്ടം കലാപകാരികളിൽനിന്ന് തിരിച്ചുപിടിച്ച ഉത്തർപ്രദേശ് മാതൃക സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. കലാപം ആസൂത്രിതമായരിരുന്നു. കലാപകാരികൾ പെട്രോൾ ബോംബുകളും കല്ലുകളും ഉപയോഗിച്ചു. മുന്നൂറോളം വാഹനങ്ങൾ കത്തിച്ചു.
തങ്ങൾക്ക് ചില സംശയമുണ്ടെങ്കിലും അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. യുപിയിലെ പോലെ കലാപകാരികളിൽ നിന്ന് നഷ്ടം തിരിച്ചുപിടിക്കും- മന്ത്രി പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന കലാപത്തിലുണ്ടായ നഷ്ടം കലാപകാരികളിൽനിന്ന് തിരിച്ചുപിടിച്ച ഉത്തർപ്രദേശ് മാതൃക സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. കലാപം ആസൂത്രിതമായരിരുന്നു. കലാപകാരികൾ പെട്രോൾ ബോംബുകളും കല്ലുകളും ഉപയോഗിച്ചു. മുന്നൂറോളം വാഹനങ്ങൾ കത്തിച്ചു.
തങ്ങൾക്ക് ചില സംശയമുണ്ടെങ്കിലും അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. യുപിയിലെ പോലെ കലാപകാരികളിൽ നിന്ന് നഷ്ടം തിരിച്ചുപിടിക്കും- മന്ത്രി പറഞ്ഞു.