ന്യൂഡൽഹി: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നുള്ള ശസ്ത്രക്രിയ, കോവിഡ് എന്നിവയെ തുടർന്നു ചികിത്സയിലുള്ള മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ സൈനിക റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിന്റെ സഹായത്തോടെയാണു പ്രണാബ് കഴിയുന്നത്.
പ്രണബ് മുഖർജിയുടെ തലച്ചോറിൽ രക്തം കട്ട പിടിച്ചത് കഴിഞ്ഞ ദിവസം വിജയകരമായി നീക്കിയിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയില്ലെന്നാണു മെഡിക്കൽ ബുള്ളറ്റിൻ സൂചിപ്പിക്കുന്നത്.
വിദഗ്ധ ഡോക്ടർമാരുടെ സംഘം മുൻ രാഷ്ട്രപതിയുടെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അതീവ ഗുരുതരമായ നില തുടരുകയാണെന്നും ഡോക്ടർമാരും അറിയിച്ചു. ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ താൻ കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതായി പ്രണാബ് മുഖർജി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
പ്രണബ് മുഖർജിയുടെ തലച്ചോറിൽ രക്തം കട്ട പിടിച്ചത് കഴിഞ്ഞ ദിവസം വിജയകരമായി നീക്കിയിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയില്ലെന്നാണു മെഡിക്കൽ ബുള്ളറ്റിൻ സൂചിപ്പിക്കുന്നത്.
വിദഗ്ധ ഡോക്ടർമാരുടെ സംഘം മുൻ രാഷ്ട്രപതിയുടെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അതീവ ഗുരുതരമായ നില തുടരുകയാണെന്നും ഡോക്ടർമാരും അറിയിച്ചു. ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ താൻ കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതായി പ്രണാബ് മുഖർജി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.