ന്യൂഡൽഹി: പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രണവിധേയമാക്കിയാൽ കോവിഡിനെ മറികടക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായുള്ള അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്നാട്, ബംഗാൾ, കർണാടക എന്നീ പത്തു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായായിരുന്നു അവലോകനയോഗം.
ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും കൊറോണ പ്രതിസന്ധിയുണ്ടായപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഇടപെടലുകളെക്കുറിച്ചും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോടു സംസാരിച്ചു. കോവിഡ് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവരെ 72 മണിക്കൂറിനുള്ളിൽ കണ്ടെത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
കോവിഡ് പരിശോധനയ്ക്കായി നടത്തുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ ചെലവിന്റെ 50 ശതമാനം കേന്ദ്രം നല്‍കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി പ്രധാമന്ത്രിയോട് അഭ്യര്‍ഥിച്ചു. നിലവിൽ രോഗമുള്ളവരുടെ എണ്ണം ഇന്ത്യയിൽ കുറവാണെന്നും പ്രധാനമന്ത്രി വിലയിരുത്തി.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്നാട്, ബംഗാൾ, കർണാടക എന്നീ പത്തു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായായിരുന്നു അവലോകനയോഗം.
ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും കൊറോണ പ്രതിസന്ധിയുണ്ടായപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഇടപെടലുകളെക്കുറിച്ചും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോടു സംസാരിച്ചു. കോവിഡ് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവരെ 72 മണിക്കൂറിനുള്ളിൽ കണ്ടെത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
കോവിഡ് പരിശോധനയ്ക്കായി നടത്തുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ ചെലവിന്റെ 50 ശതമാനം കേന്ദ്രം നല്‍കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി പ്രധാമന്ത്രിയോട് അഭ്യര്‍ഥിച്ചു. നിലവിൽ രോഗമുള്ളവരുടെ എണ്ണം ഇന്ത്യയിൽ കുറവാണെന്നും പ്രധാനമന്ത്രി വിലയിരുത്തി.