മൂന്നാർ: പെട്ടിമുടിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. സമീപത്തെ പുഴയിൽനിന്നാണ് ഒരു മൃതദേഹം കിട്ടിയത്. ഇനിയും നിരവധി പേരെ കണ്ടെടുക്കാനുണ്ടെന്നാണ് കരുതുന്നത്.
പ്രദേശത്ത് മഴ മാറിനിൽക്കുന്നതിനാൽ കുടുതൽ വേഗത്തിൽ തെരച്ചിൽ നടത്താൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകർ കരുതുന്നത്. കൂടുതൽ ആഴത്തിൽ കുഴിയെടുത്തും വലിയ പാറകൾ പൊട്ടിച്ചും തെരച്ചിൽ നടത്താനുള്ള ശ്രമത്തിലാണ്.
നേരത്തെ ലയങ്ങൾ നിന്നിരുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ചുള്ള തെരച്ചിൽ പൂർത്തിയാക്കിയിരുന്നു. പത്തു പേരടങ്ങുന്ന ടീമുകളായി വിന്യസിച്ചായിരുന്നു തെരച്ചിൽ. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകൾ മാറിയാണ് ഇന്നലെ പല മൃതദേഹങ്ങളും കണ്ടെത്തിയത്.
എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, സ്കൂബാ ഡൈവിംഗ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവർത്തകർ, തമിഴ്നാട് വെൽഫെയർ തുടങ്ങിയ സംഘങ്ങളാണ് വിവിധയി ടങ്ങളിലെ തെരച്ചിലിനു നേതൃത്വം നൽകുന്നത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഇന്നലെ തെരച്ചിൽ വൈകുന്നേരം നാലോടെ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു.
പ്രദേശത്ത് മഴ മാറിനിൽക്കുന്നതിനാൽ കുടുതൽ വേഗത്തിൽ തെരച്ചിൽ നടത്താൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകർ കരുതുന്നത്. കൂടുതൽ ആഴത്തിൽ കുഴിയെടുത്തും വലിയ പാറകൾ പൊട്ടിച്ചും തെരച്ചിൽ നടത്താനുള്ള ശ്രമത്തിലാണ്.
നേരത്തെ ലയങ്ങൾ നിന്നിരുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ചുള്ള തെരച്ചിൽ പൂർത്തിയാക്കിയിരുന്നു. പത്തു പേരടങ്ങുന്ന ടീമുകളായി വിന്യസിച്ചായിരുന്നു തെരച്ചിൽ. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകൾ മാറിയാണ് ഇന്നലെ പല മൃതദേഹങ്ങളും കണ്ടെത്തിയത്.
എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, സ്കൂബാ ഡൈവിംഗ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവർത്തകർ, തമിഴ്നാട് വെൽഫെയർ തുടങ്ങിയ സംഘങ്ങളാണ് വിവിധയി ടങ്ങളിലെ തെരച്ചിലിനു നേതൃത്വം നൽകുന്നത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഇന്നലെ തെരച്ചിൽ വൈകുന്നേരം നാലോടെ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു.