വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ദിവസങ്ങൾ അടുത്തുവരവെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആരെന്ന് ഈ ആഴ്ച അറിയാം. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണനയ്ക്ക വന്നവരുമായി പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ ക്യാംപ് ഒരു തീരുമാനത്തിലെത്തിയെന്നുമാണ് വിവരം.
ന്യൂയോർക്ക് ടൈംസാണ് ഇത് സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്. കാലിഫോർണിയ സെനറ്റർ കമലാ ഹാരിസിലോ, ബരാക് ഒബാമയുടെ കാലത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസിലോ ആയിരിക്കും ഈ ദൗത്യം ചെന്നെത്തുകയെന്നും വാർത്തകളുണ്ട്. എന്നാൽ ഇതിനോട് ബൈഡനോ, അദ്ദേഹത്തിന്റെ അനുയായികളോ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മസാച്യുസെറ്റ്സ് സെനറ്റർ എലിസബത്ത് വാറൻ, മിഷിഗണ്‍ ഗവർണർ ഗ്രചെൻ വൈറ്റ്മെർ തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്. ഇതിനു പുറമേ മറ്റ് അഞ്ചോളം പേരുടെ പേരുകളും ഉയർന്നുവന്നെന്നാണ് പാർട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ന്യൂയോർക്ക് ടൈംസാണ് ഇത് സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്. കാലിഫോർണിയ സെനറ്റർ കമലാ ഹാരിസിലോ, ബരാക് ഒബാമയുടെ കാലത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസിലോ ആയിരിക്കും ഈ ദൗത്യം ചെന്നെത്തുകയെന്നും വാർത്തകളുണ്ട്. എന്നാൽ ഇതിനോട് ബൈഡനോ, അദ്ദേഹത്തിന്റെ അനുയായികളോ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മസാച്യുസെറ്റ്സ് സെനറ്റർ എലിസബത്ത് വാറൻ, മിഷിഗണ്‍ ഗവർണർ ഗ്രചെൻ വൈറ്റ്മെർ തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്. ഇതിനു പുറമേ മറ്റ് അഞ്ചോളം പേരുടെ പേരുകളും ഉയർന്നുവന്നെന്നാണ് പാർട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.