തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരേ കൂടി ആരോപണമുന്നയിക്കുന്നുണ്ടോ എന്നു സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിലെ വിദേശ സഹായത്തിനു കമ്മീഷൻ കൈപ്പറ്റിയ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആക്ഷേപങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
മുൻ സർക്കാരിന്റെ കാലത്ത് ആർഎസ്എസുകാർക്കെതിരായ കേസ് പിൻവലിച്ചത് തന്റെ വകുപ്പല്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മുൻമുഖ്യമന്ത്രിക്കെതിരായാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി എന്ന വാക്കിനോടാണ് പ്രശ്നം എന്നു തോന്നുന്നു. തന്നെ ചാരി അവിടത്തെ പ്രശ്നങ്ങൾ ഉന്നയിക്കേണ്ടതുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കോവിഡ് കാലത്ത് പ്രതിപക്ഷനേതാവ് നിരവധിയായ വിഷയങ്ങളിൽ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ തനിക്കും സർക്കാരിനുമെതിരേ ഉന്നയിച്ചു. തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്പോൾ വസ്തുതകൾ തുറന്നു കാട്ടാൻ സർക്കാരിനു ബാധ്യതയുണ്ട്. അതു കൊണ്ടാണ് പത്രസമ്മേളനങ്ങളിൽ ഇക്കാര്യങ്ങളേക്കുറിച്ചു പറയാൻ താൻ നിർബന്ധിതനായതെന്നും പിണറായി പറഞ്ഞു.
മുൻ സർക്കാരിന്റെ കാലത്ത് ആർഎസ്എസുകാർക്കെതിരായ കേസ് പിൻവലിച്ചത് തന്റെ വകുപ്പല്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മുൻമുഖ്യമന്ത്രിക്കെതിരായാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി എന്ന വാക്കിനോടാണ് പ്രശ്നം എന്നു തോന്നുന്നു. തന്നെ ചാരി അവിടത്തെ പ്രശ്നങ്ങൾ ഉന്നയിക്കേണ്ടതുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കോവിഡ് കാലത്ത് പ്രതിപക്ഷനേതാവ് നിരവധിയായ വിഷയങ്ങളിൽ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ തനിക്കും സർക്കാരിനുമെതിരേ ഉന്നയിച്ചു. തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്പോൾ വസ്തുതകൾ തുറന്നു കാട്ടാൻ സർക്കാരിനു ബാധ്യതയുണ്ട്. അതു കൊണ്ടാണ് പത്രസമ്മേളനങ്ങളിൽ ഇക്കാര്യങ്ങളേക്കുറിച്ചു പറയാൻ താൻ നിർബന്ധിതനായതെന്നും പിണറായി പറഞ്ഞു.