മലപ്പുറം: മലപ്പുറം ജില്ലയിൽ 255 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഒരു എയർ ഇന്ത്യ ജീവനക്കാരിയുമുൾപ്പെടെ 223 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. 37 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്.
നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 186 പേർക്കും സന്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 25 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സയ്ക്കുശേഷം 53 പേരാണ് രോഗമുക്തരായത്. ജില്ലയിൽ ഇതുവരെ 2,103 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
32,536 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,143 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 538 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 15 പേരും തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ടു പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 85 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 60 പേരും കരിപ്പുർ ഹജ് ഹൗസിൽ 82 പേരും കാലിക്കറ്റ് സർവകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 361 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 30,323 പേർ വീടുകളിലും 1,148 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ ആർടിപിസിആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ 74,216 പേരുടെ സാന്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 71,460 പേരുടെ ഫലം ലഭ്യമായതിൽ 69,962 പേർക്കാണ് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചത്. 2,957 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 186 പേർക്കും സന്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 25 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സയ്ക്കുശേഷം 53 പേരാണ് രോഗമുക്തരായത്. ജില്ലയിൽ ഇതുവരെ 2,103 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
32,536 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,143 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 538 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 15 പേരും തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ടു പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 85 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 60 പേരും കരിപ്പുർ ഹജ് ഹൗസിൽ 82 പേരും കാലിക്കറ്റ് സർവകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 361 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 30,323 പേർ വീടുകളിലും 1,148 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ ആർടിപിസിആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ 74,216 പേരുടെ സാന്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 71,460 പേരുടെ ഫലം ലഭ്യമായതിൽ 69,962 പേർക്കാണ് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചത്. 2,957 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.