തിരുവനന്തപുരം: മുൻ കേരള രഞ്ജി താരമായ കെ.എൻ. അനന്തപത്മനാഭന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിൽ അന്പയറിംഗ് എലൈറ്റ് പാനലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ മുൻതാരം 50-ാം വയസിലാണ് ഈ നേട്ടത്തിലെത്തുന്നത്. എലൈറ്റ് പാനലിലെത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം.
അന്താരാഷ്ട്ര അന്പയറാകുന്ന നാലാമത്തെ മലയാളിയാണ് അനന്തപത്മനാഭൻ. ബിസിസിഐയുടെ ദേശീയ ജൂനിയർ സെലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2007-ൽ അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമി നടത്തുന്ന ലെവൽ രണ്ട് കോച്ചിംഗ് സർട്ടിഫിക്കറ്റ് നേടി. 2006-ൽ തന്നെ അദ്ദേഹം ബിസിസിഐയുടെ അന്പയറിംഗ് പരീക്ഷയും വിജയിച്ചു. 71 രഞ്ജി ട്രോഫി മത്സരങ്ങളിൽ ഫീൽഡ് അന്പയർ ആയ അദ്ദേഹം വനിതകളുടെ ഏഴു ടി20 മത്സരങ്ങളും നിയന്ത്രിച്ചു.
ഐപിഎലിലും ഇന്ത്യയിലെ മറ്റു ആഭ്യന്തര മത്സരങ്ങളിലും അന്പയറായിരുന്ന അനന്തപത്മനാഭൻ കേരളത്തിന്റെ മുൻ രഞ്ജി ടീം ക്യാപ്റ്റൻ കൂടിയാണ്. അനന്തപത്മനാഭനെ കൂടാതെ സി. ഷംസുദ്ദീൻ, അനിൽ ചൗധരി, വീരേന്ദർ ശർമ എന്നിവരാണു രാജ്യാന്തര പാനലിലുള്ള മറ്റു അന്പയർമാർ.
അന്താരാഷ്ട്ര അന്പയറാകുന്ന നാലാമത്തെ മലയാളിയാണ് അനന്തപത്മനാഭൻ. ബിസിസിഐയുടെ ദേശീയ ജൂനിയർ സെലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2007-ൽ അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമി നടത്തുന്ന ലെവൽ രണ്ട് കോച്ചിംഗ് സർട്ടിഫിക്കറ്റ് നേടി. 2006-ൽ തന്നെ അദ്ദേഹം ബിസിസിഐയുടെ അന്പയറിംഗ് പരീക്ഷയും വിജയിച്ചു. 71 രഞ്ജി ട്രോഫി മത്സരങ്ങളിൽ ഫീൽഡ് അന്പയർ ആയ അദ്ദേഹം വനിതകളുടെ ഏഴു ടി20 മത്സരങ്ങളും നിയന്ത്രിച്ചു.
ഐപിഎലിലും ഇന്ത്യയിലെ മറ്റു ആഭ്യന്തര മത്സരങ്ങളിലും അന്പയറായിരുന്ന അനന്തപത്മനാഭൻ കേരളത്തിന്റെ മുൻ രഞ്ജി ടീം ക്യാപ്റ്റൻ കൂടിയാണ്. അനന്തപത്മനാഭനെ കൂടാതെ സി. ഷംസുദ്ദീൻ, അനിൽ ചൗധരി, വീരേന്ദർ ശർമ എന്നിവരാണു രാജ്യാന്തര പാനലിലുള്ള മറ്റു അന്പയർമാർ.