ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ശാസ്ത്രീയ തെളിവുകളുടെ പരിശോധന ഫലം വൈകുന്നു. ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി-രാജ് ദമ്പതികളുടെ ഏകമകൻ പൃഥ്വിരാജിനാണ് ജൂലൈ 31ന് ദാരുണാന്ത്യം സംഭവിച്ചത്.
എന്നാൽ, കളമശേരി മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ദുരുഹതയുയർത്തുന്നതായിരുന്നു. തുടർന്ന് മരണ കാരണം സ്ഥിരീകരിക്കാൻ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ തേടുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വയറ്റിൽ ഒന്നിനു പകരം രണ്ട് നാണയത്തുട്ടുകളാണ് കണ്ടെത്തിയത്. ഒന്ന് ഒരു രൂപയുടെയും മറ്റേത് 50 പൈസയുടേതുമായിരുന്നു. ഈ നാണയങ്ങൾ വിഴുങ്ങിയതല്ല മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയും ഒരു രൂപ നാണയം വിഴുങ്ങിയെന്നായിരുന്നു. എന്നാൽ, നാണയം വയറ്റിൽ എത്തുമ്പോൾ ചെറു കുടലിനോ വൻ കുടലിനോ യാതൊരു ക്ഷതവുമേറ്റിരിന്നില്ലായെന്ന് ഡോക്ടർമാർ പറയുന്നു. മാത്രമല്ല ഒരു നാണയം പുറത്തേക്ക് വരാൻ മലാശയം വരെ എത്തിയ നിലയിലായിരുന്നു.
കുട്ടിയെ ചികിത്സക്കായി ആദ്യമെത്തിച്ച ആലുവ ജില്ലാ ആശുപത്രിയിലേയും ആലപ്പുഴ മെഡിക്കൽ കോളജിലേയും എക്സ്റേകളിൽ വയറ്റിൽ ഒരു നാണയമാണ് തെളിഞ്ഞു കണ്ടിരുന്നത്. പോസ്റ്റ്മോമോർട്ടത്തിൽ രണ്ട് നാണയം കണ്ടെത്തിയതാണ് ദുരുഹതയ്ക്ക് കാരണമായത്.
മരണ കാരണം സ്ഥിരീകരിക്കാൻ കുട്ടിയുടെ ആന്തരീകാവയവങ്ങൾ പതോളജിക്കൽ ഓട്ടോപ്സിക്കായി കാക്കനാട് റീജണൽ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമേ തുടരന്വേഷണങ്ങൾ നടത്താൻ കഴിയൂ. എന്നാൽ, രണ്ടാഴ്ച പിന്നിട്ടിട്ടും പരിശോധന ഫലം ലഭിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഫലം എത്രയും വേഗത്തിൽ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ചുമതലയുള്ള ബിനാനിപുരം പോലീസ്. പരിശോധന ഫലം കിട്ടുന്ന മുറയ്ക്ക് തുടരന്വേഷണം നടത്തുമെന്ന് സിഐ വി.ആർ. സുനിൽ രാഷ്ട്രദീപികയോട് പറഞ്ഞു.
എന്നാൽ, കളമശേരി മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ദുരുഹതയുയർത്തുന്നതായിരുന്നു. തുടർന്ന് മരണ കാരണം സ്ഥിരീകരിക്കാൻ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ തേടുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വയറ്റിൽ ഒന്നിനു പകരം രണ്ട് നാണയത്തുട്ടുകളാണ് കണ്ടെത്തിയത്. ഒന്ന് ഒരു രൂപയുടെയും മറ്റേത് 50 പൈസയുടേതുമായിരുന്നു. ഈ നാണയങ്ങൾ വിഴുങ്ങിയതല്ല മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയും ഒരു രൂപ നാണയം വിഴുങ്ങിയെന്നായിരുന്നു. എന്നാൽ, നാണയം വയറ്റിൽ എത്തുമ്പോൾ ചെറു കുടലിനോ വൻ കുടലിനോ യാതൊരു ക്ഷതവുമേറ്റിരിന്നില്ലായെന്ന് ഡോക്ടർമാർ പറയുന്നു. മാത്രമല്ല ഒരു നാണയം പുറത്തേക്ക് വരാൻ മലാശയം വരെ എത്തിയ നിലയിലായിരുന്നു.
കുട്ടിയെ ചികിത്സക്കായി ആദ്യമെത്തിച്ച ആലുവ ജില്ലാ ആശുപത്രിയിലേയും ആലപ്പുഴ മെഡിക്കൽ കോളജിലേയും എക്സ്റേകളിൽ വയറ്റിൽ ഒരു നാണയമാണ് തെളിഞ്ഞു കണ്ടിരുന്നത്. പോസ്റ്റ്മോമോർട്ടത്തിൽ രണ്ട് നാണയം കണ്ടെത്തിയതാണ് ദുരുഹതയ്ക്ക് കാരണമായത്.
മരണ കാരണം സ്ഥിരീകരിക്കാൻ കുട്ടിയുടെ ആന്തരീകാവയവങ്ങൾ പതോളജിക്കൽ ഓട്ടോപ്സിക്കായി കാക്കനാട് റീജണൽ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമേ തുടരന്വേഷണങ്ങൾ നടത്താൻ കഴിയൂ. എന്നാൽ, രണ്ടാഴ്ച പിന്നിട്ടിട്ടും പരിശോധന ഫലം ലഭിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഫലം എത്രയും വേഗത്തിൽ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ചുമതലയുള്ള ബിനാനിപുരം പോലീസ്. പരിശോധന ഫലം കിട്ടുന്ന മുറയ്ക്ക് തുടരന്വേഷണം നടത്തുമെന്ന് സിഐ വി.ആർ. സുനിൽ രാഷ്ട്രദീപികയോട് പറഞ്ഞു.