ജയ്പുർ: രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന രാജസ്ഥാനിൽ മഞ്ഞുരുകലിന് സാധ്യതയെന്ന് സൂചന. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെ സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും കോൺഗ്രസിൽ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.
സച്ചിനും വിമത എംഎൽഎമാരും രാഹുൽ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയേക്കും- പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റും രണ്ടാഴ്ച മുമ്പ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നതായാണ് റിപ്പോർട്ടുകൾ.
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സച്ചിന് സമയം തേടിയിട്ടുണ്ട്. എന്നാൽ രാഹുലിന്റെ ഓഫീസ് തീരുമാനമെടുത്തില്ല. മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാലുമായും അഹമ്മദ് പട്ടേലുമായും സച്ചിന് ഫോണില്‍ ആശയവിനിമയം നടത്തി.
എന്നാൽ മഞ്ഞുരുകൽ സാധ്യത വിമത ക്യാമ്പ് തള്ളുകയാണ്. തങ്ങളുടെ കാതലായ പ്രശ്നം നിലനിൽക്കുകയാണ്. ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കണെന്നും അവർ തറപ്പിച്ചു പറയുന്നു.
സച്ചിനും വിമത എംഎൽഎമാരും രാഹുൽ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയേക്കും- പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റും രണ്ടാഴ്ച മുമ്പ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നതായാണ് റിപ്പോർട്ടുകൾ.
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സച്ചിന് സമയം തേടിയിട്ടുണ്ട്. എന്നാൽ രാഹുലിന്റെ ഓഫീസ് തീരുമാനമെടുത്തില്ല. മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാലുമായും അഹമ്മദ് പട്ടേലുമായും സച്ചിന് ഫോണില്‍ ആശയവിനിമയം നടത്തി.
എന്നാൽ മഞ്ഞുരുകൽ സാധ്യത വിമത ക്യാമ്പ് തള്ളുകയാണ്. തങ്ങളുടെ കാതലായ പ്രശ്നം നിലനിൽക്കുകയാണ്. ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കണെന്നും അവർ തറപ്പിച്ചു പറയുന്നു.