കോട്ടയം: മാനം കറുക്കുമ്പോൾ ജനങ്ങൾ ഉറ്റുനോക്കുന്ന സമൂഹമാധ്യമ പേജാണ് പ്രദീപ് ജോൺ എന്ന വെതർമാന്റേത്. കേരളത്തിൽ ഓഗസ്റ്റിൽ പ്രളയമുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഇത് സത്യമാകുന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ മഴയുടെ പെയ്ത്തും.
കഴിഞ്ഞ പത്തു മണിക്കൂർ മുന്‍പും വെതർമാൻ കേരളത്തിലെ കാലാവസ്ഥ പ്രവചിച്ചിരുന്നു. ശനിയാഴ്ച രാത്രി മുതൽ തൃശൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, തുടങ്ങിയ ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്നും ഞായറാഴ്ചയും ഇതു തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനു പിന്നാലെയാണ് കാലാവസ്ഥാ വിഭാഗവും ഇതേ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കാലാവസ്ഥാ വിഭാഗം ഞായറാഴ്ച കേരളത്തിൽ ഏഴു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിട്ടുണ്ട്. ആറു ജില്ലകളിൽ ഓറഞ്ചും തിരുവന്തപുരത്ത് യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്.
കേരളത്തില്‍ അടക്കം കൃത്യമായ കാലവസ്ഥ നിരീക്ഷണത്തിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ വളരെപ്പേര്‍ പിന്തുടരുന്ന വ്യക്തിയാണ് വെതർമാൻ എന്ന പ്രദീപ് ജോൺ. കഴിഞ്ഞ രണ്ടു വർഷവും അദ്ദേഹം കാലാവസ്ഥ പ്രവചനം നടത്തിയിരുന്നു. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കൃത്യമായ വിശകലനങ്ങള്‍ നടത്തിയശേഷമാണു തന്റെ പ്രവചനങ്ങളെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
കഴിഞ്ഞ പത്തു മണിക്കൂർ മുന്‍പും വെതർമാൻ കേരളത്തിലെ കാലാവസ്ഥ പ്രവചിച്ചിരുന്നു. ശനിയാഴ്ച രാത്രി മുതൽ തൃശൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, തുടങ്ങിയ ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്നും ഞായറാഴ്ചയും ഇതു തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനു പിന്നാലെയാണ് കാലാവസ്ഥാ വിഭാഗവും ഇതേ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കാലാവസ്ഥാ വിഭാഗം ഞായറാഴ്ച കേരളത്തിൽ ഏഴു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിട്ടുണ്ട്. ആറു ജില്ലകളിൽ ഓറഞ്ചും തിരുവന്തപുരത്ത് യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്.
കേരളത്തില്‍ അടക്കം കൃത്യമായ കാലവസ്ഥ നിരീക്ഷണത്തിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ വളരെപ്പേര്‍ പിന്തുടരുന്ന വ്യക്തിയാണ് വെതർമാൻ എന്ന പ്രദീപ് ജോൺ. കഴിഞ്ഞ രണ്ടു വർഷവും അദ്ദേഹം കാലാവസ്ഥ പ്രവചനം നടത്തിയിരുന്നു. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കൃത്യമായ വിശകലനങ്ങള്‍ നടത്തിയശേഷമാണു തന്റെ പ്രവചനങ്ങളെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.