കൊച്ചി: കോലഞ്ചേരി ബലാത്സംഗ കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും. പ്രതികളുടെ കോവിഡ് പരിശോധന ഫലം വൈകുന്നതാണ് പോലീസിനെ കുഴക്കുന്നത്.
ഇന്നും നാളെയും കോടതി അവധിയായതിനാൽ ഇനി തിങ്കളാഴ്ച്ച അപേക്ഷ പരിഗണിക്കുകയുള്ളു. കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കോവിഡ് കെയർ സെൻറ്ററുകളിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളുടെ കോവിഡ് പരിശോധന ഫലം ഉടൻ കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
വയോധികയായ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതിന് പിന്നാലെ ആയുധം ഉപയോഗിച്ച് ക്രൂരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ ആയുധം പോലീസിന് കണ്ടെടുക്കേണ്ടതുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളജ് സർജിക്കൽ ഐസിയുവിൽ കഴിയുന്ന വയോധികയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാൽ ശ്വാസകോശത്തിലെ നീർക്കെട്ടും അണുബാധയും നേരിയ ആശങ്കക്ക് വക നൽകുന്നുമുണ്ട്. ഇത് നേരിടുന്നതിനായി ആന്റിബയോട്ടിക്ക് ഉൾപ്പടെയുള്ള മരുന്നുകളും നല്കി വരുന്നുണ്ടെന്നും ഇവരുടെ മാനസിക നില പൂർണമായും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലന്നും സർജിക്കൽ ഐസിയുവിൽ ചികിൽസ തുടരേണ്ടി വരുമെന്നും മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.
ഇന്നും നാളെയും കോടതി അവധിയായതിനാൽ ഇനി തിങ്കളാഴ്ച്ച അപേക്ഷ പരിഗണിക്കുകയുള്ളു. കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കോവിഡ് കെയർ സെൻറ്ററുകളിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളുടെ കോവിഡ് പരിശോധന ഫലം ഉടൻ കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
വയോധികയായ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതിന് പിന്നാലെ ആയുധം ഉപയോഗിച്ച് ക്രൂരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ ആയുധം പോലീസിന് കണ്ടെടുക്കേണ്ടതുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളജ് സർജിക്കൽ ഐസിയുവിൽ കഴിയുന്ന വയോധികയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാൽ ശ്വാസകോശത്തിലെ നീർക്കെട്ടും അണുബാധയും നേരിയ ആശങ്കക്ക് വക നൽകുന്നുമുണ്ട്. ഇത് നേരിടുന്നതിനായി ആന്റിബയോട്ടിക്ക് ഉൾപ്പടെയുള്ള മരുന്നുകളും നല്കി വരുന്നുണ്ടെന്നും ഇവരുടെ മാനസിക നില പൂർണമായും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലന്നും സർജിക്കൽ ഐസിയുവിൽ ചികിൽസ തുടരേണ്ടി വരുമെന്നും മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.