കോഴിക്കോട്: സമയോചിത ഇടപെടൽ കരിപ്പൂർ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടുവെന്നും കരിപ്പൂരിലെത്തിയ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തിൽ അഗാധ ദുഃഖവും മന്ത്രി രേഖപ്പെടുത്തി.
അപകടത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പരമാവധി തെളിവുകൾ കണ്ടെത്തുകയാണ് പ്രധാനം. ഊഹാപോഹത്തിനുള്ള സമയമല്ല ഇതെന്നും മന്ത്രി പറഞ്ഞു. റണ്‍വേ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടന്നിട്ടുണ്ട്. വിമാനത്തിന്റെ രണ്ട് ബ്ലാക്ക്ബോക്സുളും കിട്ടി. ഡാറ്റ റെക്കോർഡറും കണ്ടെത്തിയെന്നും അപകടകാരണം അറിയാൻ ഇനിയും സമയമെടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വളരെ പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിക്രം സാഠേ. അന്വേഷണം വെള്ളിയാഴ്ച രാത്രി തന്നെ ആരംഭിച്ചു. ആദ്യ സംഘം പുലർച്ചെ രണ്ടിന് തന്നെ എത്തിയിരുന്നു. രണ്ടാം സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ആദ്യമെത്തട്ടെയന്ന് കരുതിയാണ് താൻ യാത്ര വൈകിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായമായി 10 ലക്ഷം രൂപ വീതം നൽകും. സാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നിസാര പരിക്കുള്ളവർക്ക് 50,000 രൂപ വീതവും നൽകുമെന്നും ഹർദീപ് സിംഗ് അറിയിച്ചു.
അപകടത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പരമാവധി തെളിവുകൾ കണ്ടെത്തുകയാണ് പ്രധാനം. ഊഹാപോഹത്തിനുള്ള സമയമല്ല ഇതെന്നും മന്ത്രി പറഞ്ഞു. റണ്‍വേ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടന്നിട്ടുണ്ട്. വിമാനത്തിന്റെ രണ്ട് ബ്ലാക്ക്ബോക്സുളും കിട്ടി. ഡാറ്റ റെക്കോർഡറും കണ്ടെത്തിയെന്നും അപകടകാരണം അറിയാൻ ഇനിയും സമയമെടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വളരെ പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിക്രം സാഠേ. അന്വേഷണം വെള്ളിയാഴ്ച രാത്രി തന്നെ ആരംഭിച്ചു. ആദ്യ സംഘം പുലർച്ചെ രണ്ടിന് തന്നെ എത്തിയിരുന്നു. രണ്ടാം സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ആദ്യമെത്തട്ടെയന്ന് കരുതിയാണ് താൻ യാത്ര വൈകിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായമായി 10 ലക്ഷം രൂപ വീതം നൽകും. സാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നിസാര പരിക്കുള്ളവർക്ക് 50,000 രൂപ വീതവും നൽകുമെന്നും ഹർദീപ് സിംഗ് അറിയിച്ചു.