ഇടുക്കി: മുല്ലപ്പെരിയാര് അണക്കെട്ടിൽ ജലനിരപ്പുയരുന്നതില് ആശങ്കയുണ്ടെന്ന് മന്ത്രി എം.എം. മണി. അണക്കെട്ട് തുറക്കേണ്ടത് തമിഴ്നാടാണ്. ഇതിന്റെ നിയന്ത്രണം അവർക്കാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134 അടിയിലെത്തി. തീരമേഖലകളിൽ കനത്ത ജാഗ്രതയിലാണ്. ഇന്നു പുലർച്ചെയോടെ മഴയുടെ ശക്തികുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലാണ് രാവിലെ ഒൻപതോടെ ജലനിരപ്പ് 134 അടിയിലേക്ക് ഉയർന്നത്. ജലനിരപ്പ് 136 അടിയിലെത്തിയാൽ വെള്ളം തുറന്നു വിടണമെന്ന് കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്.
ജലനിരപ്പ് 138 അടിയിലെത്തിയാൽ ഡാം തുറക്കാനാണ് കേന്ദ്ര ജലകമ്മീഷൻ തമിഴ്നാടിനു നൽകിയിരിക്കുന്ന നിർദേശം. വെള്ളിയാഴ്ച ജലനിരപ്പ് 132.60 അടിയിലെത്തിയപ്പോൾ തന്നെ തീരവാസികൾക്ക് ആദ്യ ജാഗ്രത മുന്നറിയിപ്പ് നൽകിയിരുന്നു. അത്യാവശ്യ ഘട്ടത്തിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ക്യാന്പുകളും ഒരുക്കിയിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134 അടിയിലെത്തി. തീരമേഖലകളിൽ കനത്ത ജാഗ്രതയിലാണ്. ഇന്നു പുലർച്ചെയോടെ മഴയുടെ ശക്തികുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലാണ് രാവിലെ ഒൻപതോടെ ജലനിരപ്പ് 134 അടിയിലേക്ക് ഉയർന്നത്. ജലനിരപ്പ് 136 അടിയിലെത്തിയാൽ വെള്ളം തുറന്നു വിടണമെന്ന് കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്.
ജലനിരപ്പ് 138 അടിയിലെത്തിയാൽ ഡാം തുറക്കാനാണ് കേന്ദ്ര ജലകമ്മീഷൻ തമിഴ്നാടിനു നൽകിയിരിക്കുന്ന നിർദേശം. വെള്ളിയാഴ്ച ജലനിരപ്പ് 132.60 അടിയിലെത്തിയപ്പോൾ തന്നെ തീരവാസികൾക്ക് ആദ്യ ജാഗ്രത മുന്നറിയിപ്പ് നൽകിയിരുന്നു. അത്യാവശ്യ ഘട്ടത്തിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ക്യാന്പുകളും ഒരുക്കിയിട്ടുണ്ട്.