മൂന്നാർ: മൂന്നാർ രാജമലയിൽ പെട്ടിമുടിയിൽ ഉരുൾപൊട്ടി കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഡീൻ കുര്യാക്കോസ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. 12 പേരെ രക്ഷപ്പെടുത്തിയിരുന്നു. നാലു ലയങ്ങളിലെ 30 കുടുംബങ്ങളിലായി 78 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
തൊഴിലാളികൾക്കായി കണ്ണൻദേവൻ കന്പനി നിർമിച്ചുനൽകിയ ലേബർ ക്ലബ്, കാന്റീൻ, നാലു ലയങ്ങൾ എന്നിവ പൂർണമായി മണ്ണിനടിയിലായി. എസ്റ്റേറ്റ് ലയങ്ങൾ സ്ഥിതിചെയ്തിരുന്ന കുന്നിൻമുകളിൽ വ്യാഴാഴ്ച രാത്രി 10.50-ഓടെയായിരുന്നു ഉരുൾ പൊട്ടിയൊഴുകിയത്. ഒരു കിലോമീറ്ററോളം കൂറ്റൻ പാറകളും മണ്ണും നിരങ്ങിയിറങ്ങി. ലയങ്ങളും മറ്റുമുണ്ടായിരുന്ന സ്ഥലത്ത് പാറക്കെട്ടുകളും മണ്ണും നിറഞ്ഞുകിടക്കുകയാണ്.
ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. 12 പേരെ രക്ഷപ്പെടുത്തിയിരുന്നു. നാലു ലയങ്ങളിലെ 30 കുടുംബങ്ങളിലായി 78 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
തൊഴിലാളികൾക്കായി കണ്ണൻദേവൻ കന്പനി നിർമിച്ചുനൽകിയ ലേബർ ക്ലബ്, കാന്റീൻ, നാലു ലയങ്ങൾ എന്നിവ പൂർണമായി മണ്ണിനടിയിലായി. എസ്റ്റേറ്റ് ലയങ്ങൾ സ്ഥിതിചെയ്തിരുന്ന കുന്നിൻമുകളിൽ വ്യാഴാഴ്ച രാത്രി 10.50-ഓടെയായിരുന്നു ഉരുൾ പൊട്ടിയൊഴുകിയത്. ഒരു കിലോമീറ്ററോളം കൂറ്റൻ പാറകളും മണ്ണും നിരങ്ങിയിറങ്ങി. ലയങ്ങളും മറ്റുമുണ്ടായിരുന്ന സ്ഥലത്ത് പാറക്കെട്ടുകളും മണ്ണും നിറഞ്ഞുകിടക്കുകയാണ്.