തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
സ്വര്‍ണക്കടത്ത് കേസില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതിനാണ് കോടിയേരി ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും സര്സംഘചാലകിനെയോ സംഘചാലകിനെയോ ഞങ്ങള്‍ക്ക് ആവശ്യമില്ല. രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രന്പിള്ളയുടെയോ പൂര്‍വകാലം ഞങ്ങള്‍ക്ക് ബാധകമല്ല.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കോടിയേരിക്ക് ധാര്‍മികമായ യാതൊരു അവകാശവുമില്ല. കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ പണം നല്കി കേസ് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെയാണെന്ന് വ്യക്തമാക്കണം.
സ്വര്‍ണക്കടത്തിന്റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം സിപിഎം നേതാക്കളാണ്. രാജ്യദ്രോഹപരമായ സംഭവത്തില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുന്നത്. പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. കേസ് അട്ടിമറിക്കാന്‍ സിപിഎമ്മുകാരായ അഭിഭാഷക സംഘവും ശ്രമിക്കുന്നു.
രമേശ് ചെന്നിത്തലയെ രക്ഷിക്കുന്നത് സിപിഎം ആണ്. ചെന്നിത്തലയുടെ പേരിലുള്ള വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചത് സിപിഎം നേതാക്കളാണ്. കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചത് സിപിഎം ആണ്. മാറാട് കേസ് ഒത്തുതീര്‍പ്പാക്കിയത് എല്‍ഡിഎഫും യുഡിഎഫും ആണ്. അതുകൊണ്ട് കാര്യങ്ങള്‍ വളച്ചൊടിച്ച് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം നടക്കില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതിനാണ് കോടിയേരി ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും സര്സംഘചാലകിനെയോ സംഘചാലകിനെയോ ഞങ്ങള്‍ക്ക് ആവശ്യമില്ല. രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രന്പിള്ളയുടെയോ പൂര്‍വകാലം ഞങ്ങള്‍ക്ക് ബാധകമല്ല.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കോടിയേരിക്ക് ധാര്‍മികമായ യാതൊരു അവകാശവുമില്ല. കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ പണം നല്കി കേസ് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെയാണെന്ന് വ്യക്തമാക്കണം.
സ്വര്‍ണക്കടത്തിന്റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം സിപിഎം നേതാക്കളാണ്. രാജ്യദ്രോഹപരമായ സംഭവത്തില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുന്നത്. പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. കേസ് അട്ടിമറിക്കാന്‍ സിപിഎമ്മുകാരായ അഭിഭാഷക സംഘവും ശ്രമിക്കുന്നു.
രമേശ് ചെന്നിത്തലയെ രക്ഷിക്കുന്നത് സിപിഎം ആണ്. ചെന്നിത്തലയുടെ പേരിലുള്ള വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചത് സിപിഎം നേതാക്കളാണ്. കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചത് സിപിഎം ആണ്. മാറാട് കേസ് ഒത്തുതീര്‍പ്പാക്കിയത് എല്‍ഡിഎഫും യുഡിഎഫും ആണ്. അതുകൊണ്ട് കാര്യങ്ങള്‍ വളച്ചൊടിച്ച് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം നടക്കില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി.