മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കി മുംബൈ പോലിസ്. സുശാന്ത് സിംഗ് അഭിനയിച്ച അവസാന ചിത്രമായ ദിൽ ബേച്ചാരയുടെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ പുതിയ നീക്കം.
വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ച ഡോക്ടറോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, സുശാന്തിന്റെ മരണത്തിൽ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിംഗ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കപ്പെടരുതെന്നും സഹോദരന് നീതി വേണമെന്നും ശ്വേത സിംഗ് കത്തിൽ ആവശ്യപ്പെടുന്നു.
വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ച ഡോക്ടറോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, സുശാന്തിന്റെ മരണത്തിൽ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിംഗ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കപ്പെടരുതെന്നും സഹോദരന് നീതി വേണമെന്നും ശ്വേത സിംഗ് കത്തിൽ ആവശ്യപ്പെടുന്നു.