ന്യൂഡൽഹി: പശു മാംസം കടത്തിയെന്ന് ആരോപിച്ച് യുവാവിനെ പശു സംരക്ഷക പ്രവർത്തകർ പോലീസിന്റെയും ജനക്കൂട്ടത്തിന്റെയും മുന്പില് വച്ച് മര്‍ദിച്ചു. വാഹനത്തിന്റെ ഡ്രൈവറെയാണ് ക്രൂരമായി മര്‍ദ്ദിക്കുകയും ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തത്.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെ ഗുരുഗ്രാമിലെ ബഹുരാഷ്ട്ര കമ്പനികളുടെ ടവറിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. ലുക്മാന് എന്നു പേരുള്ള യുവാവാണ് മര്‍ദ്ദനത്തിന് ഇരയായത്.
ലുക്മാന് വന്ന വാഹനത്തെ എട്ടുകിലോമീറ്ററോളം പിന്തുടര്ന്ന് തടഞ്ഞ് നിര്‍ത്തിയ സംഘം വാഹനത്തില്‍ നിന്നും അദ്ദേഹത്തെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പ്രതികളെ പിടികൂടിയില്ല. മാത്രമല്ല പ്രതികളെ പിടികൂടുന്നതിലും വേഗത്തില്‍ ഇറച്ചി പരിശോധനയ്ക്ക് ലാബിലേക്ക് അയക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്.
ആക്രമികള്‍ ലുക്മാനെ വാഹനത്തില്‍ കെട്ടിയിട്ട് കൊണ്ടുവന്ന് ബാഡ്ഷാപുര്‍ എന്ന സ്ഥലത്ത് കൊണ്ടുവന്ന് വീണ്ടും മര്‍ദിച്ചു. അപ്പോഴാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇറച്ചി പോത്തിന്റേതാണെന്നും താന്‍ കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇറച്ചി വ്യാപാരം നടത്തുന്നയാളാണെന്നും വാഹനത്തിന്റെ ഉടമ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെ ഗുരുഗ്രാമിലെ ബഹുരാഷ്ട്ര കമ്പനികളുടെ ടവറിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. ലുക്മാന് എന്നു പേരുള്ള യുവാവാണ് മര്‍ദ്ദനത്തിന് ഇരയായത്.
ലുക്മാന് വന്ന വാഹനത്തെ എട്ടുകിലോമീറ്ററോളം പിന്തുടര്ന്ന് തടഞ്ഞ് നിര്‍ത്തിയ സംഘം വാഹനത്തില്‍ നിന്നും അദ്ദേഹത്തെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പ്രതികളെ പിടികൂടിയില്ല. മാത്രമല്ല പ്രതികളെ പിടികൂടുന്നതിലും വേഗത്തില്‍ ഇറച്ചി പരിശോധനയ്ക്ക് ലാബിലേക്ക് അയക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്.
ആക്രമികള്‍ ലുക്മാനെ വാഹനത്തില്‍ കെട്ടിയിട്ട് കൊണ്ടുവന്ന് ബാഡ്ഷാപുര്‍ എന്ന സ്ഥലത്ത് കൊണ്ടുവന്ന് വീണ്ടും മര്‍ദിച്ചു. അപ്പോഴാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇറച്ചി പോത്തിന്റേതാണെന്നും താന്‍ കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇറച്ചി വ്യാപാരം നടത്തുന്നയാളാണെന്നും വാഹനത്തിന്റെ ഉടമ പറഞ്ഞു.