തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി പി.കെ റമീസുമായി മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്ളാറ്റിൽ എൻഐഎ തെളിവെടുപ്പ് നടത്തി. സെക്രട്ടറിയേറ്റിനു സമീപമുള്ള ശിവശങ്കറിന്റെ ഫ്ളാറ്റിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ റമീസുമായി എൻഐഎ സംഘമെത്തിയത്.
നഗരത്തിലെ രണ്ട് ഹോട്ടലുകളിലും റമീസിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ളാറ്റിലും സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ വീട്ടിലും റമീസുമായി എൻഐഎ തെളിവെടുപ്പ് നടത്തി.
നഗരത്തിലെ രണ്ട് ഹോട്ടലുകളിലും റമീസിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ളാറ്റിലും സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ വീട്ടിലും റമീസുമായി എൻഐഎ തെളിവെടുപ്പ് നടത്തി.