കണ്ണൂർ: കണ്ണൂർ ജില്ലയിൽ 14 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ അഞ്ചു പേർക്കും പരിയാരം ഗവ മെഡിക്കൽ കോളജിലെ അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. സന്പർക്കത്തിലൂടെ നാലു പേർക്കും രോഗബാധയുണ്ടായി.
ജൂലൈ 11-ന് മുംബൈയിൽനിന്ന് മംഗള എക്സ്പ്രസിൽ എത്തിയ മയ്യിൽ സ്വദേശി 23കാരൻ, ബംഗളുരുവിൽ നിന്ന് ജൂലൈ 14-ന് എത്തിയ പട്ടുവം സ്വദേശി 25കാരൻ, ജൂലൈ 24-ന് എത്തിയ കുന്നോത്ത്പറന്പ് സ്വദേശി 42കാരൻ, ജൂലൈ 26-ന് എത്തിയ മുണ്ടേരി സ്വദേശി 28കാരൻ, ജൂലൈ 25-ന് പൂനെയിൽ നിന്ന് എത്തിയ ചൊക്ലി സ്വദേശി 25കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ്മാരായ കുഞ്ഞിമംഗലം സ്വദേശി 35കാരി, കൂടാളി സ്വദേശി 41കാരി, ഡോക്ടർ കോഴിക്കോട് സ്വദേശി 25കാരി, ബിഡിഎസ് വിദ്യാർഥി അഴീക്കോട് സ്വദേശി 23കാരി, നഴ്സിംഗ് അസിസ്റ്റന്റ് പാപ്പിനിശ്ശേരി സ്വദേശി 37കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ.
കോളയാട് സ്വദേശി അഞ്ച് വയസുകാരൻ, കൂത്തുപറന്പ് സ്വദേശി 18കാരൻ, കോട്ടയം മലബാർ സ്വദേശി 49കാരൻ, ചപ്പാരപ്പടവ് സ്വദേശി 26കാരൻ എന്നിവർക്കാണ് സന്പർക്കം മൂലം രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 1381 ആയി. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 9842 പേരാണ്. ഇവരിൽ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 109 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 145 പേരും തലശേരി ജനറൽ ആശുപത്രിയിൽ 12 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 24 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ 18 പേരും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ 16 പേരും ഏഴിമല നാവിക സേനാ ആശുപത്രിയിൽ രണ്ടു പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽ 128 പേരും വീടുകളിൽ 9388 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയിൽ നിന്ന് ഇതുവരെ 29913 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 28667 എണ്ണത്തിന്റെ ഫലം വന്നു. 1246 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 41 പേർ കൂടി ഇന്നലെ (ജൂലൈ 31) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരിൽ രോഗമുക്തി നേടിയവരുടെ എണ്ണം 890 ആയി. ബാക്കി 484 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഏഴു പേർ മരണപ്പെട്ടിരുന്നു.
ജൂലൈ 11-ന് മുംബൈയിൽനിന്ന് മംഗള എക്സ്പ്രസിൽ എത്തിയ മയ്യിൽ സ്വദേശി 23കാരൻ, ബംഗളുരുവിൽ നിന്ന് ജൂലൈ 14-ന് എത്തിയ പട്ടുവം സ്വദേശി 25കാരൻ, ജൂലൈ 24-ന് എത്തിയ കുന്നോത്ത്പറന്പ് സ്വദേശി 42കാരൻ, ജൂലൈ 26-ന് എത്തിയ മുണ്ടേരി സ്വദേശി 28കാരൻ, ജൂലൈ 25-ന് പൂനെയിൽ നിന്ന് എത്തിയ ചൊക്ലി സ്വദേശി 25കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ്മാരായ കുഞ്ഞിമംഗലം സ്വദേശി 35കാരി, കൂടാളി സ്വദേശി 41കാരി, ഡോക്ടർ കോഴിക്കോട് സ്വദേശി 25കാരി, ബിഡിഎസ് വിദ്യാർഥി അഴീക്കോട് സ്വദേശി 23കാരി, നഴ്സിംഗ് അസിസ്റ്റന്റ് പാപ്പിനിശ്ശേരി സ്വദേശി 37കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ.
കോളയാട് സ്വദേശി അഞ്ച് വയസുകാരൻ, കൂത്തുപറന്പ് സ്വദേശി 18കാരൻ, കോട്ടയം മലബാർ സ്വദേശി 49കാരൻ, ചപ്പാരപ്പടവ് സ്വദേശി 26കാരൻ എന്നിവർക്കാണ് സന്പർക്കം മൂലം രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 1381 ആയി. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 9842 പേരാണ്. ഇവരിൽ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 109 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 145 പേരും തലശേരി ജനറൽ ആശുപത്രിയിൽ 12 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 24 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ 18 പേരും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ 16 പേരും ഏഴിമല നാവിക സേനാ ആശുപത്രിയിൽ രണ്ടു പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽ 128 പേരും വീടുകളിൽ 9388 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയിൽ നിന്ന് ഇതുവരെ 29913 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 28667 എണ്ണത്തിന്റെ ഫലം വന്നു. 1246 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 41 പേർ കൂടി ഇന്നലെ (ജൂലൈ 31) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരിൽ രോഗമുക്തി നേടിയവരുടെ എണ്ണം 890 ആയി. ബാക്കി 484 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഏഴു പേർ മരണപ്പെട്ടിരുന്നു.