ശ്രീനഗർ: ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ തടങ്കൽ കാലാവധി മൂന്നു മാസത്തേക്കു കൂടി നീട്ടി. പൊതുസുരക്ഷ കണക്കിലെടുത്താണ് തടങ്കൽ നീട്ടുന്നതെന്നാണ് സർക്കാർ പറയുന്നത്. ഓഗസ്റ്റ് അഞ്ചിന് മെഹൂബ തടങ്കലിലായിട്ട് ഒരു വർഷം തികയുകയാണ്.
കഴിഞ്ഞ ഓഗസ്റ്റിലാണ് കാഷ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള എന്നിവരെ തടങ്കലിലാക്കിയത്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി (ആർട്ടിക്കിൾ 370) പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് തടവിലാക്കിയ മെഹബൂബയുടെ പേരിൽ പിന്നീട് പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തുകയായിരുന്നു.
പിഎസ്എ പ്രകാരം തടങ്കലിൽ കഴിഞ്ഞിരുന്ന മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെയും മകൻ ഒമർ അബ്ദുള്ളയെയും കഴിഞ്ഞ മാർച്ചിൽ മോചിപ്പിച്ചു. 2016 ഏപ്രിൽ മുതൽ 2018 ജൂണ്‍ വരെ ബിജെപിയുമായുള്ള സഖ്യസർക്കാരിലാണു പിഡിപി അധ്യക്ഷയായ മെഹബൂബ മുഖ്യമന്ത്രിയായിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് കാഷ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള എന്നിവരെ തടങ്കലിലാക്കിയത്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി (ആർട്ടിക്കിൾ 370) പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് തടവിലാക്കിയ മെഹബൂബയുടെ പേരിൽ പിന്നീട് പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തുകയായിരുന്നു.
പിഎസ്എ പ്രകാരം തടങ്കലിൽ കഴിഞ്ഞിരുന്ന മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെയും മകൻ ഒമർ അബ്ദുള്ളയെയും കഴിഞ്ഞ മാർച്ചിൽ മോചിപ്പിച്ചു. 2016 ഏപ്രിൽ മുതൽ 2018 ജൂണ്‍ വരെ ബിജെപിയുമായുള്ള സഖ്യസർക്കാരിലാണു പിഡിപി അധ്യക്ഷയായ മെഹബൂബ മുഖ്യമന്ത്രിയായിരുന്നത്.