ന്യൂഡൽഹി: 2018-19 സാന്പത്തിക വർഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 30 വരെ നീട്ടി. കേന്ദ്ര പ്രത്യക്ഷ നികതി ബോർഡാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്.
കോവിഡ് വൈറസ് ബാധ രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) തീയതി വീണ്ടും നീട്ടി നൽകിയത്. ആദ്യമായാണ് ഇത്തരമൊരു ഇളവ് സിബിഡിടി നൽകുന്നത്.
ഇതു നാലാം തവണയാണ് ആദായ നികുതി സമർപ്പിക്കാനുള്ള തിയതി നീട്ടി നൽകുന്നത്. നേരത്തെ മാർച്ച് 31 ആയിരുന്നു റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ജൂണ്‍ 30 വരെ നീട്ടി നൽകി. കോവിഡ് വ്യാപിച്ചതോടെ വീണ്ടും ജൂലൈ 31 വരെ റിട്ടേണ്‍ നൽകാനുള്ള തിയതി നീട്ടിയിരുന്നു.
2020-21 അസസ്മന്റ് വർഷത്തിൽ ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമില്ലാത്ത മുതിർന്ന പൗരൻമാർ മുൻകൂർ നികുതി അടയ്ക്കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് വൈറസ് ബാധ രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) തീയതി വീണ്ടും നീട്ടി നൽകിയത്. ആദ്യമായാണ് ഇത്തരമൊരു ഇളവ് സിബിഡിടി നൽകുന്നത്.
ഇതു നാലാം തവണയാണ് ആദായ നികുതി സമർപ്പിക്കാനുള്ള തിയതി നീട്ടി നൽകുന്നത്. നേരത്തെ മാർച്ച് 31 ആയിരുന്നു റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ജൂണ്‍ 30 വരെ നീട്ടി നൽകി. കോവിഡ് വ്യാപിച്ചതോടെ വീണ്ടും ജൂലൈ 31 വരെ റിട്ടേണ്‍ നൽകാനുള്ള തിയതി നീട്ടിയിരുന്നു.
2020-21 അസസ്മന്റ് വർഷത്തിൽ ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമില്ലാത്ത മുതിർന്ന പൗരൻമാർ മുൻകൂർ നികുതി അടയ്ക്കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.