കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ ഗൺമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ഗൺമാൻ ജയഘോഷിന് നോട്ടീസ് നൽകുമെന്ന് കസ്റ്റംസ് അറിയിച്ചു.
നയതന്ത്ര ബാഗിൽ കൂടി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയതിനു ശേഷം ജൂലൈ ഒന്നു മുതൽ നാല് വരെ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും എന്തിനു വിളിച്ചുവെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്സ് അസോസിയേഷൻ നേതാവിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളിൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കസ്റ്റംസ് തടഞ്ഞു വച്ച നയതന്ത്ര ബാഗ് വിട്ടുകൊടുക്കുവാൻ ഇദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
നയതന്ത്ര ബാഗിൽ കൂടി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയതിനു ശേഷം ജൂലൈ ഒന്നു മുതൽ നാല് വരെ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും എന്തിനു വിളിച്ചുവെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്സ് അസോസിയേഷൻ നേതാവിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളിൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കസ്റ്റംസ് തടഞ്ഞു വച്ച നയതന്ത്ര ബാഗ് വിട്ടുകൊടുക്കുവാൻ ഇദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.