കോൽക്കത്ത: മുതിർന്ന കോണ്ഗ്രസ് നേതാവും പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷനുമായിരുന്ന സോമൻ മിത്ര (78) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പുലർച്ചെ കോൽക്കത്തിയിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ഏതാനും ദിവസങ്ങളായി അദ്ദേഹം കോൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മിത്രയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും അധികൃതർ പറഞ്ഞു.
സോമൻ മിത്ര ദീർഘകാലം എംഎൽഎയും എംപിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008-ൽ പ്രഗതിശീൽ കോൺഗ്രസ് എന്ന പാർട്ടിയുണ്ടാക്കി കോൺഗ്രസ് വിട്ട ചരിത്രമുള്ളയാളാണ് അദ്ദേഹം. 2009-ൽ തൃണമൂലിൽ ചേർന്ന് ഡയമണ്ട് ഹാർബർ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014-ലാണ് സോമൻ മിത്ര കോൺഗ്രസിൽ തിരിച്ചെത്തിയത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ഏതാനും ദിവസങ്ങളായി അദ്ദേഹം കോൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മിത്രയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും അധികൃതർ പറഞ്ഞു.
സോമൻ മിത്ര ദീർഘകാലം എംഎൽഎയും എംപിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008-ൽ പ്രഗതിശീൽ കോൺഗ്രസ് എന്ന പാർട്ടിയുണ്ടാക്കി കോൺഗ്രസ് വിട്ട ചരിത്രമുള്ളയാളാണ് അദ്ദേഹം. 2009-ൽ തൃണമൂലിൽ ചേർന്ന് ഡയമണ്ട് ഹാർബർ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014-ലാണ് സോമൻ മിത്ര കോൺഗ്രസിൽ തിരിച്ചെത്തിയത്.