മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടാൻ ഉദ്ധവ് താക്കറെ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടതിനു പിന്നാലെയാണ് ലോക്ക്ഡൗൺ നീട്ടുന്നത്.
തീയറ്ററുകൾ ഇല്ലാത്ത മാളുകളും മാർക്കറ്റ് കോംപ്ലക്സും റസ്റ്റോറന്റുകളും ഫുഡ് കോർട്ടുകളും തുറക്കാനും സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് അഞ്ച് മുതലാണ് ഇവ തുറക്കുക. രാവിലെ ഒൻപത് മുതൽ രാത്രി ഏഴ് വരെയാണ് തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 4,00,651 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1,44,998 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 14,165 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മഹാരാഷ്ട്രയിൽ മുംബൈയിലാണ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്നത്.
തീയറ്ററുകൾ ഇല്ലാത്ത മാളുകളും മാർക്കറ്റ് കോംപ്ലക്സും റസ്റ്റോറന്റുകളും ഫുഡ് കോർട്ടുകളും തുറക്കാനും സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് അഞ്ച് മുതലാണ് ഇവ തുറക്കുക. രാവിലെ ഒൻപത് മുതൽ രാത്രി ഏഴ് വരെയാണ് തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 4,00,651 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1,44,998 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 14,165 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മഹാരാഷ്ട്രയിൽ മുംബൈയിലാണ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്നത്.