വാഷിംഗ്ടണ് ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറിന് ട്വിറ്ററിൽ താൽകാലിക വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി ഫേസ്ബുക്ക്- ട്വിറ്റർ മേധാവി മാർക്ക് സുക്കർബർഗ്. എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ള നിയന്ത്രണങ്ങളിൽ ഒന്നു തന്നെയാണ് ഇത്തരത്തിൽ ബ്ലോക്ക് ചെയ്യൽ എന്ന് അദ്ദേഹം പറഞ്ഞു.
വാസ്തവ വിരുദ്ധമായതോ പ്രശ്നസാധ്യതയുള്ളതോ ആയ പോസ്റ്റുകളാണ് ഇത്തരം വിലക്കുകൾ ലഭിക്കുന്നതിന് കാരണം. ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന തരത്തിലുള്ള ട്വീറ്റാണ് ട്രംപ് ജൂനിയറിന് വിനയായത്- സുക്കർബർഗ് പറഞ്ഞു.
ഇത്തരത്തിലൊരു പഠനവും നടന്നിട്ടില്ല എന്നുള്ളതും ലോകാരോഗ്യ സംഘടന ഉൾപ്പെടെ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിന് അനുയോജ്യമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. ഒപ്പം ഈ മരുന്ന് ചെറിയശതമാനം ആളുകൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു- അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങൾ നിലനിൽക്കെ പ്രസ്തുത ട്വീറ്റ് ജനങ്ങളെ തെറ്റിധരിപ്പിക്കും എന്നത് മുന്നിൽ കണ്ടാണ് 12 മണിക്കർ നേരത്തേക്ക് ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയതെന്നും സുക്കർബർഗ് കൂട്ടിച്ചേർത്തു.
വാസ്തവ വിരുദ്ധമായതോ പ്രശ്നസാധ്യതയുള്ളതോ ആയ പോസ്റ്റുകളാണ് ഇത്തരം വിലക്കുകൾ ലഭിക്കുന്നതിന് കാരണം. ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന തരത്തിലുള്ള ട്വീറ്റാണ് ട്രംപ് ജൂനിയറിന് വിനയായത്- സുക്കർബർഗ് പറഞ്ഞു.
ഇത്തരത്തിലൊരു പഠനവും നടന്നിട്ടില്ല എന്നുള്ളതും ലോകാരോഗ്യ സംഘടന ഉൾപ്പെടെ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിന് അനുയോജ്യമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. ഒപ്പം ഈ മരുന്ന് ചെറിയശതമാനം ആളുകൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു- അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങൾ നിലനിൽക്കെ പ്രസ്തുത ട്വീറ്റ് ജനങ്ങളെ തെറ്റിധരിപ്പിക്കും എന്നത് മുന്നിൽ കണ്ടാണ് 12 മണിക്കർ നേരത്തേക്ക് ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയതെന്നും സുക്കർബർഗ് കൂട്ടിച്ചേർത്തു.