വാഷിംഗ്ടണ്‍ ഡിസി: ജർമനിയിൽ നിന്ന് സൈന്യത്തെ തിരികെ എത്തിക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തെത്തുടർന്ന് 6,400 സൈനികരെ അമേരിക്ക നാട്ടിലേക്ക് കൊണ്ടുവരും. 5,400 ഓളം സൈനികരെ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനും പ്രതിരോധ മന്ത്രാലയം തീരുമാനിച്ചതായി പെന്റഗണ്‍ വൃത്തങ്ങൾ വ്യക്തമാക്കി.
കോടിക്കണക്കിന് ഡോളർ ചെലവ് വരുന്ന പദ്ധതി പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്നും പെന്റഗണ്‍ വൃത്തങ്ങൾ അറിയിച്ചു. നാറ്റോ പ്രതിരോധത്തിനായി വേണ്ടത്ര തുക ചെലവഴിക്കുന്നതിൽ ജർമനി പരാജയപ്പെട്ടതിനെ തുടർന്ന് സൈന്യത്തെ പിൻവലിക്കാനുള്ള ട്രംപിന്റെ തീരുമാനം നിറവേറ്റുകയാണെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ചില നീക്കങ്ങൾ മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും ഇതിനകം തന്നെ അമേരിക്കൻ സൈനിക സാന്നിധ്യമുള്ള രാജ്യങ്ങളിലേക്ക് സൈന്യത്തെ അയക്കുമെന്നും അധികൃതർ പറഞ്ഞതായും പെന്റഗണ്‍ റിപ്പോർട്ട് ചെയ്യുന്നു.
കോടിക്കണക്കിന് ഡോളർ ചെലവ് വരുന്ന പദ്ധതി പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്നും പെന്റഗണ്‍ വൃത്തങ്ങൾ അറിയിച്ചു. നാറ്റോ പ്രതിരോധത്തിനായി വേണ്ടത്ര തുക ചെലവഴിക്കുന്നതിൽ ജർമനി പരാജയപ്പെട്ടതിനെ തുടർന്ന് സൈന്യത്തെ പിൻവലിക്കാനുള്ള ട്രംപിന്റെ തീരുമാനം നിറവേറ്റുകയാണെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ചില നീക്കങ്ങൾ മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും ഇതിനകം തന്നെ അമേരിക്കൻ സൈനിക സാന്നിധ്യമുള്ള രാജ്യങ്ങളിലേക്ക് സൈന്യത്തെ അയക്കുമെന്നും അധികൃതർ പറഞ്ഞതായും പെന്റഗണ്‍ റിപ്പോർട്ട് ചെയ്യുന്നു.