ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയം രാജ്യത്തെ വരും കാലങ്ങളിൽ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസ മേഖല ദീർഘകാലമായി കാത്തിരിക്കുന്ന പരിഷ്കാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നയം ഇന്ത്യയെ ഊർജ്ജസ്വലമായ വിജ്ഞാന കേന്ദ്രമാക്കി മാറ്റും. വിദ്യാഭ്യാസം നമ്മുടെ രാജ്യത്തെ പ്രകാശപൂരിതമാക്കുകയും അഭിവൃദ്ധിയിലേക്ക് നയിക്കുകയും ചെയ്യട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രാദയം അപ്പാടെ മാറ്റിമറിക്കുന്ന വിദ്യാഭ്യാസ നയത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയത്. ബിരുദ പഠനം നാലു വർഷമാ ക്കിയതുൾപ്പെടെ നിരവധി മാറ്റങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിൽ പറയുന്നത്. കെ. കസ്തൂരി രംഗൻ അധ്യക്ഷനായ സമിതി നൽകിയ കരട് ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിലുള്ളത്.
പുതിയ നയം ഇന്ത്യയെ ഊർജ്ജസ്വലമായ വിജ്ഞാന കേന്ദ്രമാക്കി മാറ്റും. വിദ്യാഭ്യാസം നമ്മുടെ രാജ്യത്തെ പ്രകാശപൂരിതമാക്കുകയും അഭിവൃദ്ധിയിലേക്ക് നയിക്കുകയും ചെയ്യട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രാദയം അപ്പാടെ മാറ്റിമറിക്കുന്ന വിദ്യാഭ്യാസ നയത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയത്. ബിരുദ പഠനം നാലു വർഷമാ ക്കിയതുൾപ്പെടെ നിരവധി മാറ്റങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിൽ പറയുന്നത്. കെ. കസ്തൂരി രംഗൻ അധ്യക്ഷനായ സമിതി നൽകിയ കരട് ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിലുള്ളത്.