ന്യൂഡൽഹി: നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ആവശ്യത്തിന് ഒടുവിൽ ഗവർണർ കൽരാജ് മിശ്ര വഴങ്ങി. ഓഗസ്റ്റ് 14 ന് നിയമസഭ സമ്മേളനം ഗവർണർ വിളിച്ചു. ഓഗസ്റ്റ് 14 ന് സഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശിപാർശ അംഗീകരിച്ചതായി ഗവർണറുടെ ഓഫീസ് അറിയിച്ചു.
രാവിലെ ഗെഹ്ലോട്ടിന്റെ മൂന്നാം ശിപാർശയും ഗവർണർ തള്ളിയിരുന്നു. എംഎൽഎമാർക്ക് നോട്ടീസ് നൽകാൻ 21 ദിവസത്തെ ഇടവേളവേണമെന്ന നിലപാടിൽ ഉറച്ചാണ് ഗവർണർ ശിപാർശ തള്ളിയത്. പിന്നാലെയാണ് ഓഗസ്റ്റ് 14 ന് നിയമസഭ ചേരാനുള്ള ശിപാർശ നൽകിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവണം സഭാ സമ്മേളനം നടത്താനെന്നും ഗവർണർ ഉത്തരവിൽ പറയുന്നു.
മൂന്നാം തവണയും സഭ വിളിച്ച് ചേർക്കാനുള്ള ശിപാർശ തള്ളിയ ഉടൻ തന്നെ ഗെഹ്ലോട്ട് ഗവർണറെ കാണാൻ പുറപ്പെട്ടിരുന്നു. ഗവർണറെ കാണാൻ പോകുകയാണ്. ഇനി 21 ദിവസത്തെയോ 31 ദിവസത്തെയോ ഇടവേള അദ്ദേഹം ആവശ്യപ്പെട്ടാൽ തന്നെ നമ്മൾ ജയിക്കും എന്നാണ് ഗെഹ്ലോട്ട് പറഞ്ഞത്.
200 അംഗ നിയമസഭയിൽ 102 പേരുടെ ഭൂരിപക്ഷം അവകാശപ്പെടുന്ന അശോക് ഗെഹ്ലോട്ടിന് തന്റെ കരുത്തു തെളിയിക്കാനുള്ള വേദി കൂടിയാണ് നിയമ സഭ സമ്മേളനം. നിയമസഭ വിളിക്കാനുള്ള ഗവർണറുടെ തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു.
അതിനിടെ തങ്ങളുടെ ആറ് എംഎൽഎമാർ കോണ്ഗ്രസിൽ ലയിച്ചതിനെതിരേ ബിഎസ്പി രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി നൽകി. ബിഎസ്പിക്ക് വേണ്ടി പാർട്ടി ജനറൽ സെക്രട്ടറി സതീഷ് മിശ്രയാണ് പരാതി നൽകിയത്.
രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി മുറുകി നിൽക്കുന്നതിനിടെയും സ്പീക്കർ സി.പി ജോഷിക്ക് വിമത പക്ഷത്തിന് നേതൃത്വം നൽകുന്ന സച്ചിൻ പൈലറ്റ് പിറന്നാൾ ആശംസിച്ചു. സച്ചിൻ ഉൾപ്പടെ എംഎൽഎമാരെ അയോഗ്യരാക്കാതിരിക്കണം എങ്കിൽ കാരണം കാണിക്കണമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ നോട്ടീസ് നൽകിയ നടപടിയെച്ചൊല്ലിയുള്ള നിയമയുദ്ധമാണ് ഹൈക്കോടതിയും കടന്ന് സുപ്രീംകോടതിയിൽ എത്തി മടങ്ങിയത്.
രാവിലെ ഗെഹ്ലോട്ടിന്റെ മൂന്നാം ശിപാർശയും ഗവർണർ തള്ളിയിരുന്നു. എംഎൽഎമാർക്ക് നോട്ടീസ് നൽകാൻ 21 ദിവസത്തെ ഇടവേളവേണമെന്ന നിലപാടിൽ ഉറച്ചാണ് ഗവർണർ ശിപാർശ തള്ളിയത്. പിന്നാലെയാണ് ഓഗസ്റ്റ് 14 ന് നിയമസഭ ചേരാനുള്ള ശിപാർശ നൽകിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവണം സഭാ സമ്മേളനം നടത്താനെന്നും ഗവർണർ ഉത്തരവിൽ പറയുന്നു.
മൂന്നാം തവണയും സഭ വിളിച്ച് ചേർക്കാനുള്ള ശിപാർശ തള്ളിയ ഉടൻ തന്നെ ഗെഹ്ലോട്ട് ഗവർണറെ കാണാൻ പുറപ്പെട്ടിരുന്നു. ഗവർണറെ കാണാൻ പോകുകയാണ്. ഇനി 21 ദിവസത്തെയോ 31 ദിവസത്തെയോ ഇടവേള അദ്ദേഹം ആവശ്യപ്പെട്ടാൽ തന്നെ നമ്മൾ ജയിക്കും എന്നാണ് ഗെഹ്ലോട്ട് പറഞ്ഞത്.
200 അംഗ നിയമസഭയിൽ 102 പേരുടെ ഭൂരിപക്ഷം അവകാശപ്പെടുന്ന അശോക് ഗെഹ്ലോട്ടിന് തന്റെ കരുത്തു തെളിയിക്കാനുള്ള വേദി കൂടിയാണ് നിയമ സഭ സമ്മേളനം. നിയമസഭ വിളിക്കാനുള്ള ഗവർണറുടെ തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു.
അതിനിടെ തങ്ങളുടെ ആറ് എംഎൽഎമാർ കോണ്ഗ്രസിൽ ലയിച്ചതിനെതിരേ ബിഎസ്പി രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി നൽകി. ബിഎസ്പിക്ക് വേണ്ടി പാർട്ടി ജനറൽ സെക്രട്ടറി സതീഷ് മിശ്രയാണ് പരാതി നൽകിയത്.
രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി മുറുകി നിൽക്കുന്നതിനിടെയും സ്പീക്കർ സി.പി ജോഷിക്ക് വിമത പക്ഷത്തിന് നേതൃത്വം നൽകുന്ന സച്ചിൻ പൈലറ്റ് പിറന്നാൾ ആശംസിച്ചു. സച്ചിൻ ഉൾപ്പടെ എംഎൽഎമാരെ അയോഗ്യരാക്കാതിരിക്കണം എങ്കിൽ കാരണം കാണിക്കണമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ നോട്ടീസ് നൽകിയ നടപടിയെച്ചൊല്ലിയുള്ള നിയമയുദ്ധമാണ് ഹൈക്കോടതിയും കടന്ന് സുപ്രീംകോടതിയിൽ എത്തി മടങ്ങിയത്.