തിരുവനന്തപുരം: കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ലക്ഷണമില്ലാത്ത രോഗികളെ വീടുകളിൽ തന്നെ ചികിത്സിക്കാൻ സർക്കാർ നിർദേശം. ആദ്യഘട്ടത്തിൽ കോവിഡ് രോഗികളായ ആരോഗ്യപ്രവർത്തകരെയാണ് ഇത്തരത്തിൽ ചികിത്സിക്കുക. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ മാർഗനിർദേശം പുറത്തിറക്കി.
വീട്ടിൽ ചികിത്സ നടത്തുന്നതിന് ആരോഗ്യപ്രവർത്തകർ രേഖാമൂലം അപേക്ഷ നൽകണം. രോഗം സ്ഥിരീകരിച്ച് പത്താം ദിവസം ആന്റിജൻ പരിശോധന നടത്തും. പരിശോധനയിൽ നെഗറ്റീവായാലും ഒരാഴ്ച വീട്ടിൽ ക്വാറന്റൈനിൽ തുടരണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചാൽ തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ലക്ഷണമില്ലാത്തവര്‍ക്കും ഗുരുതരമായ പ്രശ്നങ്ങളില്ലാത്തവര്‍ക്കും വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ദ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിരുന്നു.
വീട്ടിൽ ചികിത്സ നടത്തുന്നതിന് ആരോഗ്യപ്രവർത്തകർ രേഖാമൂലം അപേക്ഷ നൽകണം. രോഗം സ്ഥിരീകരിച്ച് പത്താം ദിവസം ആന്റിജൻ പരിശോധന നടത്തും. പരിശോധനയിൽ നെഗറ്റീവായാലും ഒരാഴ്ച വീട്ടിൽ ക്വാറന്റൈനിൽ തുടരണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചാൽ തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ലക്ഷണമില്ലാത്തവര്‍ക്കും ഗുരുതരമായ പ്രശ്നങ്ങളില്ലാത്തവര്‍ക്കും വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ദ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിരുന്നു.