ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. 2030 ഓടെ എല്ലാ വർക്കും വിദ്യാഭ്യാസം എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. മൂന്ന് വയസ് മുതൽ 18 വയസുവരെ വിദ്യാഭ്യാസം നിർബന്ധിതമാക്കുകയും ചെയ്തു.
നിലവിൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് നിർബന്ധിത വിദ്യാഭ്യാസം. 2025 ഓടെ പ്രീ-പ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കാനും 2025 ഓടെ എല്ലാവർക്കും അടിസ്ഥാന സാക്ഷരത നൽകാനും പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം എന്നാണ് പുനര്‍നാമകരണം ചെയ്തത്. വിദ്യാഭ്യാസ, പഠന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. ശാസ്ത്രം, ആര്‍ട്സ് വിഷയങ്ങള്‍ എന്ന വേര്‍തിരിവില്ലാതെ പഠനം സാധ്യമാക്കുന്നതിനുളള സാധ്യതകള്‍ തേടുന്നതാണ് പുതിയ വിദ്യാഭ്യാസ നയം.
നിലവിൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് നിർബന്ധിത വിദ്യാഭ്യാസം. 2025 ഓടെ പ്രീ-പ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കാനും 2025 ഓടെ എല്ലാവർക്കും അടിസ്ഥാന സാക്ഷരത നൽകാനും പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം എന്നാണ് പുനര്‍നാമകരണം ചെയ്തത്. വിദ്യാഭ്യാസ, പഠന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. ശാസ്ത്രം, ആര്‍ട്സ് വിഷയങ്ങള്‍ എന്ന വേര്‍തിരിവില്ലാതെ പഠനം സാധ്യമാക്കുന്നതിനുളള സാധ്യതകള്‍ തേടുന്നതാണ് പുതിയ വിദ്യാഭ്യാസ നയം.