മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ മുംബൈയിൽ ചേരിനിവാസികളിൽ പകുതിയിലേറെ പേർക്കും രോഗം സ്ഥിരീകരിച്ചതായി സെറോ സർവേ റിപ്പോർട്ട്. ചേരികളിലെ 57 ശതമാനം ആളുകളിലും രോഗാണു വന്നുപോയതായാണ് കണ്ടെത്തൽ.
ഏഴായിരത്തോളം ആളുകളില്‍ നടത്തിയ പരിശോധനയിലാണ് ആറില്‍ ഒരാള്‍ക്കു രോഗബാധയുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്. ഇതിൽ കോവിഡ് വന്നുപോയതായി തെളിയിക്കുന്ന ആന്റിബോഡി സാന്നിധ്യം പലരിലും സ്ഥിരീകരിച്ചു.
ദഹിസർ, മാട്ടുംഗ, ചെമ്പൂർ മേഖലകളിലെ ജനങ്ങളെയാണ് കോവിഡ് വ്യാപനം മനസിലാക്കാനുള്ള സെറോ സർവേയ്ക്ക് വിധേയമാക്കിയത്. രാജ്യത്തെ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചാൽ യഥാർഥ എണ്ണം വളരെ ഉയർന്നതാവുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
നിലവിൽ അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് പതിനഞ്ചരലക്ഷത്തോളം പേർക്കാണ് രോഗം ഇതേവരെ ബാധിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകൾ.
ഏഴായിരത്തോളം ആളുകളില്‍ നടത്തിയ പരിശോധനയിലാണ് ആറില്‍ ഒരാള്‍ക്കു രോഗബാധയുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്. ഇതിൽ കോവിഡ് വന്നുപോയതായി തെളിയിക്കുന്ന ആന്റിബോഡി സാന്നിധ്യം പലരിലും സ്ഥിരീകരിച്ചു.
ദഹിസർ, മാട്ടുംഗ, ചെമ്പൂർ മേഖലകളിലെ ജനങ്ങളെയാണ് കോവിഡ് വ്യാപനം മനസിലാക്കാനുള്ള സെറോ സർവേയ്ക്ക് വിധേയമാക്കിയത്. രാജ്യത്തെ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചാൽ യഥാർഥ എണ്ണം വളരെ ഉയർന്നതാവുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
നിലവിൽ അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് പതിനഞ്ചരലക്ഷത്തോളം പേർക്കാണ് രോഗം ഇതേവരെ ബാധിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകൾ.