ബർലിൻ: ജർമനിയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിച്ചതോടെ ആരോഗ്യമേഖല ആശങ്കയിൽ. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ദിവസങ്ങളോളം കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വീണ്ടും രോഗബാധ ക്രമാതീതമായി ഉയർന്നത്.
ആഗോളമഹാമാരിയുടെ മുന്നിലാണ് രാജ്യമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ ശക്തമാക്കേണ്ടതുണ്ടെന്നും റോബർട്ട്കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായ ലോതർ വീലർ പറഞ്ഞു.ജനങ്ങൾ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമായും ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.
രാജ്യത്ത് ഇതുവരെ 2,07,798 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 9,207 പേർ രോഗബാധയേത്തുടർന്ന് മരണമടഞ്ഞു. കഴിഞ്ഞ ഒരാഴ്ച മാത്രം 4,000ലേറെപ്പേർക്കാണ് ഇവിടെ രോഗബാധയുണ്ടായത്.
ആഗോളമഹാമാരിയുടെ മുന്നിലാണ് രാജ്യമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ ശക്തമാക്കേണ്ടതുണ്ടെന്നും റോബർട്ട്കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായ ലോതർ വീലർ പറഞ്ഞു.ജനങ്ങൾ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമായും ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.
രാജ്യത്ത് ഇതുവരെ 2,07,798 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 9,207 പേർ രോഗബാധയേത്തുടർന്ന് മരണമടഞ്ഞു. കഴിഞ്ഞ ഒരാഴ്ച മാത്രം 4,000ലേറെപ്പേർക്കാണ് ഇവിടെ രോഗബാധയുണ്ടായത്.