+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർക്കാർ അഴിമതികൾ സിപിഎം അറിവോടെ, പാർട്ടി വിഹിതം പറ്റുന്നു: സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതികളെല്ലാം സിപിഎമ്മിന്‍റെ അറിവോടെയാണെന്നും അഴിമതികളിലൂടെ ലഭിക്കുന്ന പണത്തിന്‍റെ ഒരു വിഹിതം സിപിഎമ്മിനാണ് ല
സർക്കാർ അഴിമതികൾ സിപിഎം അറിവോടെ, പാർട്ടി വിഹിതം പറ്റുന്നു: സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതികളെല്ലാം സിപിഎമ്മിന്‍റെ അറിവോടെയാണെന്നും അഴിമതികളിലൂടെ ലഭിക്കുന്ന പണത്തിന്‍റെ ഒരു വിഹിതം സിപിഎമ്മിനാണ് ലഭിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം കേന്ദ്ര കമ്മിറ്റി സ്വർണക്കടത്തിനെ പിന്തുണയ്ക്കുന്നത് പാർട്ടി അഴിമതിയുടെ പങ്ക് പറ്റുന്നതുകൊണ്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

500 കോടിയുടെ അഴിമതിയാണ് കെ ഫോണ്‍ പദ്ധതിയിലൂടെ നടന്നത്. നിർദ്ദിഷ്ട തുകയേക്കാൾ ഏകദേശം 50 ശതമാനം കൂട്ടി നിശ്ചയിച്ചാണ് കന്പനിക്ക് കരാർ നൽകിയത്. കെ. ഫോണ്‍ ഇടപാടിന്‍റെ ഒന്നാമത്തെ ഗുണഭോക്താവ് സിപിഎം ബന്ധമുള്ള ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ്. റോബർട്ട് വാദ്രയും സി.സി. തന്പിയും പണം മുടക്കിയ കാഞ്ഞങ്ങാട്ടെ റിസോർട്ട് പൂർണമായും, ഉൗരാളുങ്കൽ വഴി ഇ.പി ജയരാജൻ ഏറ്റെടുക്കുകയാണ്. അഴിമതിയുടെ കാര്യത്തിൽ സിപിഎമ്മിന് മുന്നണിയൊന്നും പ്രശ്നമില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.

കണ്‍സൾട്ടൻസി വഴി ലഭിച്ച അഴിമതിയുടെ പണം സിപിഎമ്മിലേക്ക് പോയതുകൊണ്ടാണ് ഇതിന് മുന്പ് നടന്ന അന്വേഷണങ്ങളെല്ലാം എങ്ങുമെത്താതെ പോയത്. മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സാമ്രാജ്യത്തിന് സഹായം നൽകിയവർ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ശിവശങ്കറിനെയും സ്വപ്നയെയും പഴിചാരി രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കം സിപിഎം നടത്തുന്നുണ്ട്. അവരെല്ലാം ഇതിന്‍റെ ഒരു ഭാഗം മാത്രമാണ്. ശിവശങ്കറും സ്വപ്നയും നടത്തുന്ന എല്ലാ അഴിമതികളുടെയും പണം എങ്ങോട്ടാണ് പോകുന്നത് എന്ന് അന്വേഷിക്കുന്പോഴാണ് ഇത്തരം ഇടപാടുകളിൽ സിപിഎം നേതാക്കൾക്കുള്ള പങ്ക് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
More in Latest News :