ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ ഫ്രാൻസിൽനിന്ന് വാങ്ങിയ റഫാൽ വിമാനങ്ങളുടെ ആദ്യബാച്ച് ഉടൻ എത്തും. നിർമാണം പൂർത്തിയാക്കിയ അഞ്ച് വിമാനങ്ങളാണ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുക.
ഹരിയാനയിലെ അംബാല സൈനിക വ്യോമതാവളത്തിലാകും വിമാനങ്ങൾ എത്തുക. 17 ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾ പരിഗണിച്ച് മീഡിയം മൾട്ടിറോൾ പോർവിമാനമായാണ് റഫാൽ വികസിപ്പിച്ചിരിക്കുന്നത്. 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ 59,000 കോടി രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും 2016ൽ ഒപ്പുവച്ചത്.
ഹരിയാനയിലെ അംബാല സൈനിക വ്യോമതാവളത്തിലാകും വിമാനങ്ങൾ എത്തുക. 17 ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾ പരിഗണിച്ച് മീഡിയം മൾട്ടിറോൾ പോർവിമാനമായാണ് റഫാൽ വികസിപ്പിച്ചിരിക്കുന്നത്. 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ 59,000 കോടി രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും 2016ൽ ഒപ്പുവച്ചത്.
Bon Voyage: Indian Ambassador to #France interacts with the Indian pilots of the Rafale. Congratulates and wishes them a safe flight to India with a single hop. #ResurgentIndia #NewIndia #Rafale@IAF_MCC @MeaIndia @rajnathsingh @Dassault_OnAir @DefenceMinIndia @PMOIndia pic.twitter.com/jk3IWD9tYU
— India in France (@Indian_Embassy) July 27, 2020