ഭോപ്പാല്‍: കോവിഡ്-19 സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഞായറാഴ്ച വന്ന പരിശോധനാ ഫലത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ സാധന, മക്കളായ കാര്‍ത്തികേയ, കുനാല്‍ എന്നിവർക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ കുടുംബാംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈനിൽ പോയിരുന്നു.
ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചൗഹാനെ ഭോപ്പാലിലെ ചിരായു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിക്കിടക്കയില്‍ തുടര്‍ന്നുകൊണ്ട് ചൗഹാന് പ്രധാനമന്ത്രിയുടെ മന്‍കി ബാത് കാണുന്ന ഫോട്ടോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരുന്നു. വൈറസ് ബാധിതനെങ്കിലും ചൗഹാന് ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ചൗഹൻ. രോഗലക്ഷണങ്ങൾ നേരത്തെ പ്രകടമായിരുന്നുവെന്നും പരിശോധനയിൽ ഫലം പോസിറ്റീവാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു. അടുത്തിടപഴകിയ ആളുകൾ ക്വാറന്റൈനിൽ പോകണമെന്നും സന്പർക്കത്തിലേർപ്പെട്ടവർ രോഗപരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു.
ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചൗഹാനെ ഭോപ്പാലിലെ ചിരായു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിക്കിടക്കയില്‍ തുടര്‍ന്നുകൊണ്ട് ചൗഹാന് പ്രധാനമന്ത്രിയുടെ മന്‍കി ബാത് കാണുന്ന ഫോട്ടോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരുന്നു. വൈറസ് ബാധിതനെങ്കിലും ചൗഹാന് ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ചൗഹൻ. രോഗലക്ഷണങ്ങൾ നേരത്തെ പ്രകടമായിരുന്നുവെന്നും പരിശോധനയിൽ ഫലം പോസിറ്റീവാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു. അടുത്തിടപഴകിയ ആളുകൾ ക്വാറന്റൈനിൽ പോകണമെന്നും സന്പർക്കത്തിലേർപ്പെട്ടവർ രോഗപരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു.
Bhopal: Madhya Pradesh Chief Minister Shivraj Singh Chouhan listens to PM Modi's Mann Ki Baat at COVID19 dedicated Chirayu Hospital.
— ANI (@ANI) July 26, 2020
He was admitted to the hospital, after testing positive for #COVID19, yesterday. pic.twitter.com/FJ6ni4CBFy