ന്യൂഡൽഹി: ആലിബാബ സ്ഥാപകനും ചൈനീസ് വ്യവസായിയുമായ ജാക്ക് മായ്ക്ക് ഗുരുഗ്രാം കോടതിയുടെ സമൻസ്. ചൈനയുമായി ബന്ധപ്പെട്ട വാർത്തകൾ ഇന്ത്യയിൽ യുസി ബ്രൗസർ സെൻസർ ചെയ്തു എന്നാരോപിച്ച് മുൻ ജീവനക്കാരൻ നൽകിയ ഹർജിയിലാണു കോടതി നടപടി.
ജൂലൈ ഇരുപതിനാണ് യുസി ബ്രൗസറിലെ മുൻ ജീവനക്കാരനായ പുഷ്പേന്ദ്ര സിംഗ് പാർമർ ആലിബാബയ്ക്കെതിരെ കോടതിയെ സമീപിച്ചത്. വാർത്തകൾ സെൻസർ ചെയ്തത് എതിർത്തതിനും വ്യാജ വാർത്തകൾ ചോദ്യം ചെയ്തതിനും തന്നെ ജോലിയിൽനിന്ന് പുറത്താക്കി എന്നാരോപിച്ചാണ് പുഷ്പേന്ദ്ര സിംഗ് പാർമറിന്റെ ഹർജി.
ഹർജി പരിഗണിച്ച കോടതി ജൂലൈ 29-ന് മുന്പ് നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകാനാണ് ജാക്ക് മായോട് ആവശ്യപ്പെട്ടിരിക്കുന്നത്. 30 ദിവസത്തിനകം പരാതി സംബന്ധിച്ച പ്രതികരണവും കന്പനി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ആലിബാബയിലെ 12 ഉദ്യോഗസ്ഥർക്കും കോടതി സമൻസ് നൽകിയിട്ടുണ്ട്.
സമൻസ് സംബന്ധിച്ച് ആലിബാബയോ ജാക്ക് മായോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017 ഒക്ടോബർ വരെ ഗുരുഗ്രാമിലെ യുസി വെബ് ഓഫീസിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയുയായിരുന്നു പരാതിക്കാരൻ.
യുസി ബ്രൗസർ അടക്കമുള്ള 59 ചൈനീസ് മൊബൈൽ ആപ്പുകൾക്ക് കഴിഞ്ഞ മാസം ഇന്ത്യ നിരോധനമേർപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നു എന്നാരോപിച്ചാണ് ആപ്പുകൾ നിരോധിച്ചത്.
ജൂലൈ ഇരുപതിനാണ് യുസി ബ്രൗസറിലെ മുൻ ജീവനക്കാരനായ പുഷ്പേന്ദ്ര സിംഗ് പാർമർ ആലിബാബയ്ക്കെതിരെ കോടതിയെ സമീപിച്ചത്. വാർത്തകൾ സെൻസർ ചെയ്തത് എതിർത്തതിനും വ്യാജ വാർത്തകൾ ചോദ്യം ചെയ്തതിനും തന്നെ ജോലിയിൽനിന്ന് പുറത്താക്കി എന്നാരോപിച്ചാണ് പുഷ്പേന്ദ്ര സിംഗ് പാർമറിന്റെ ഹർജി.
ഹർജി പരിഗണിച്ച കോടതി ജൂലൈ 29-ന് മുന്പ് നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകാനാണ് ജാക്ക് മായോട് ആവശ്യപ്പെട്ടിരിക്കുന്നത്. 30 ദിവസത്തിനകം പരാതി സംബന്ധിച്ച പ്രതികരണവും കന്പനി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ആലിബാബയിലെ 12 ഉദ്യോഗസ്ഥർക്കും കോടതി സമൻസ് നൽകിയിട്ടുണ്ട്.
സമൻസ് സംബന്ധിച്ച് ആലിബാബയോ ജാക്ക് മായോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017 ഒക്ടോബർ വരെ ഗുരുഗ്രാമിലെ യുസി വെബ് ഓഫീസിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയുയായിരുന്നു പരാതിക്കാരൻ.
യുസി ബ്രൗസർ അടക്കമുള്ള 59 ചൈനീസ് മൊബൈൽ ആപ്പുകൾക്ക് കഴിഞ്ഞ മാസം ഇന്ത്യ നിരോധനമേർപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നു എന്നാരോപിച്ചാണ് ആപ്പുകൾ നിരോധിച്ചത്.