ജയ്പൂർ: കോവിഡ് പ്രതിസന്ധി അടക്കമുള്ളവ ചർച്ച ചെയ്യാൻ നിയമസഭ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി രാജസ്ഥാൻ അശോക് ഗെഹ്ലോട്ട്. ജൂലൈ 31 മുതൽ വിളിക്കണമെന്ന് മുഖ്യമന്ത്രി ഗവർണർ കൽരാജ് മിശ്രയോട് ശുപാർശ ചെയ്തു. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം കത്തിൽ ഉന്നയിച്ചിട്ടില്ല. നിയമസഭാ സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ അയയ്ക്കുന്ന രണ്ടാമത്തെ ശുപാര്‍ശയാണിത്.
നേരത്തെ, കോൺഗ്രസ് സർക്കാർ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര നിരസിച്ചിരുന്നു. നിയമസഭാ സമ്മേളനം അടിയന്തരമായി വിളിക്കേണ്ടതിന്റെ കാരണമോ ചേരേണ്ട സമയമോ കത്തിൽ വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കത്ത് തിരിച്ചയച്ചിരുന്നു. ശുപാര്‍ശ തിരിച്ചയയ്ക്കുന്നതിന് ആകെ ആറ് കാര്യങ്ങളാണ് ഗവര്‍ണര്‍ എടുത്തു പറഞ്ഞത്.
സമ്മേളനം വിളിക്കണമെന്ന ആവശ്യം ഗവർണർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ആവശ്യമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. രാഷ്ട്രപതി ഭവനിലേക്കു പോകാനും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ സമരം നടത്താനും തയാറാണെന്നു നിയമസഭാ കക്ഷി യോഗത്തിൽ ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു.
രാജസ്ഥാൻ വിഷയത്തിൽ ബിജെപിക്കെതിരെ തിങ്കളാഴ്ച മുതൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
നേരത്തെ, കോൺഗ്രസ് സർക്കാർ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര നിരസിച്ചിരുന്നു. നിയമസഭാ സമ്മേളനം അടിയന്തരമായി വിളിക്കേണ്ടതിന്റെ കാരണമോ ചേരേണ്ട സമയമോ കത്തിൽ വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കത്ത് തിരിച്ചയച്ചിരുന്നു. ശുപാര്‍ശ തിരിച്ചയയ്ക്കുന്നതിന് ആകെ ആറ് കാര്യങ്ങളാണ് ഗവര്‍ണര്‍ എടുത്തു പറഞ്ഞത്.
സമ്മേളനം വിളിക്കണമെന്ന ആവശ്യം ഗവർണർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ആവശ്യമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. രാഷ്ട്രപതി ഭവനിലേക്കു പോകാനും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ സമരം നടത്താനും തയാറാണെന്നു നിയമസഭാ കക്ഷി യോഗത്തിൽ ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു.
രാജസ്ഥാൻ വിഷയത്തിൽ ബിജെപിക്കെതിരെ തിങ്കളാഴ്ച മുതൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.