ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ 4 ജി ഇന്റർനെറ്റ് സർവീസ് പുനസ്ഥാപിക്കുന്നതിനോട് എതിർപ്പില്ലെന്ന് ജമ്മു കാഷ്മീർ ഭരണകൂടം. അതിവേഗ ഇന്റർനെറ്റ് ഇപ്പോൾ സുരക്ഷാ ഭീഷണിയല്ലെന്നാണ് ഭരണകൂടം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
പാക്കിസ്ഥാൻ അവരുടെ വ്യാജ പ്രചാരണങ്ങളുമായി മുന്നോട്ടുപോകും. അത് 2ജി ആണെങ്കിലും 4ജി ആണെങ്കിലും തുടരും. ഇത് എല്ലായ്പോഴുമുണ്ടാകും. താൻ അതിൽ ഒരു പ്രശ്നവും കാണുന്നില്ല- ജമ്മു കാഷ്മീർ ലഫ്. ഗവർണർ ജി.സി. മുർമു പറഞ്ഞു.
കാഷ്മീരിൽ 4ജി സർവീസ് പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് പരിശോധിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ചതായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
പാക്കിസ്ഥാൻ അവരുടെ വ്യാജ പ്രചാരണങ്ങളുമായി മുന്നോട്ടുപോകും. അത് 2ജി ആണെങ്കിലും 4ജി ആണെങ്കിലും തുടരും. ഇത് എല്ലായ്പോഴുമുണ്ടാകും. താൻ അതിൽ ഒരു പ്രശ്നവും കാണുന്നില്ല- ജമ്മു കാഷ്മീർ ലഫ്. ഗവർണർ ജി.സി. മുർമു പറഞ്ഞു.
കാഷ്മീരിൽ 4ജി സർവീസ് പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് പരിശോധിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ചതായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.