ജയ്പുർ: രാജസ്ഥാനിൽ വൻ മയക്കുമരുന്ന് വേട്ട. 243 കിലോ ഓപ്പിയം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ വിഭാഗം അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഈ മാസം 19നാണ് ചിറ്റോർഗഡ് ജില്ലയിലെ ഷാഡി ഗ്രാമത്തിൽനിന്ന് ഇത്രയധികം മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഒരു എസ്യുവി വാഹനവും പിടിച്ചെടുത്തു.
രാജ്യത്തുതന്നെ ഈ വർഷം നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിതെന്ന് എൻസിബി വൃത്തങ്ങൾ അറിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ ആസ്ഥാനമായുള്ള ലോബിയുടേതാണ് മയക്കുമരുന്നെന്ന് എൻസിബി സംശയിക്കുന്നു.
ഈ മാസം 19നാണ് ചിറ്റോർഗഡ് ജില്ലയിലെ ഷാഡി ഗ്രാമത്തിൽനിന്ന് ഇത്രയധികം മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഒരു എസ്യുവി വാഹനവും പിടിച്ചെടുത്തു.
രാജ്യത്തുതന്നെ ഈ വർഷം നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിതെന്ന് എൻസിബി വൃത്തങ്ങൾ അറിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ ആസ്ഥാനമായുള്ള ലോബിയുടേതാണ് മയക്കുമരുന്നെന്ന് എൻസിബി സംശയിക്കുന്നു.