അബുദാബി: അബുദാബിയിൽ മലയാളി ദന്പതികൾ ജീവനൊടുക്കിയത് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന്. ഇവരുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്.
കോഴിക്കോട് സ്വദേശികളായ ജനാർദനൻ പട്ടേരി (57), ഭാര്യ മിനിജ (52) എന്നിവരെയാണ് അബുദാബി മദിനത് സയിദിലെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഏകമകൻ ബംഗളുരുവിലാണ് ജോലി ചെയ്യുന്നത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് മകൻ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു ട്രാവൽ ആന്റ് ടൂറിസം കന്പനിയിൽ അക്കൗണ്ടന്റായി ജോലി നോക്കുകയായിരുന്നു ജനാർദനൻ. ഈ മാസം തുടക്കത്തിൽ ഇദ്ദേഹത്തെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. എന്നാൽ ഈ വിവരം ആരുമായും ജനാർദനൻ പങ്കുവച്ചില്ല, എക്സിറ്റ് പ്രോസസുകൾ പൂർത്തിയാക്കിയതുമില്ല. മറ്റൊരു കന്പനിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റായ മിനിജ ഞായറാഴ്ചയും ജോലിക്ക് എത്തിയിരുന്നു.
തിങ്കളാഴ്ച ഇവർ ജീവനൊടുക്കിയെന്നാണു സൂചന. ഇവരുടെ സാന്പത്തിക ബാധ്യതകൾ സംബന്ധിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് ഇവരുടെ ഒരു കുടുംബ സുഹൃത്ത് ഗൾഫ് ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് സ്വദേശികളായ ജനാർദനൻ പട്ടേരി (57), ഭാര്യ മിനിജ (52) എന്നിവരെയാണ് അബുദാബി മദിനത് സയിദിലെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഏകമകൻ ബംഗളുരുവിലാണ് ജോലി ചെയ്യുന്നത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് മകൻ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു ട്രാവൽ ആന്റ് ടൂറിസം കന്പനിയിൽ അക്കൗണ്ടന്റായി ജോലി നോക്കുകയായിരുന്നു ജനാർദനൻ. ഈ മാസം തുടക്കത്തിൽ ഇദ്ദേഹത്തെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. എന്നാൽ ഈ വിവരം ആരുമായും ജനാർദനൻ പങ്കുവച്ചില്ല, എക്സിറ്റ് പ്രോസസുകൾ പൂർത്തിയാക്കിയതുമില്ല. മറ്റൊരു കന്പനിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റായ മിനിജ ഞായറാഴ്ചയും ജോലിക്ക് എത്തിയിരുന്നു.
തിങ്കളാഴ്ച ഇവർ ജീവനൊടുക്കിയെന്നാണു സൂചന. ഇവരുടെ സാന്പത്തിക ബാധ്യതകൾ സംബന്ധിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് ഇവരുടെ ഒരു കുടുംബ സുഹൃത്ത് ഗൾഫ് ന്യൂസിനോട് പറഞ്ഞു.