ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച ചർച്ച നടത്തിയേക്കും. നിലവിലുള്ള സ്ഥിതി വിലയിരുത്താനും അണ്‍ലോക്ക് മൂന്നിലേക്കു കടക്കുന്ന കാര്യവും ചർച്ച ചെയ്യാനാണ് യോഗം. വീഡിയോ കോണ്‍ഫറൻസിലൂടെ നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഡോ. ഹർഷ വർധനും പങ്കെടുക്കും.
കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന ഘട്ടത്തിലാണ് സ്ഥിതിഗതികൾ വീണ്ടും പരിശോധിക്കുന്നത്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കണമെന്ന ആവശ്യം മഹാരാഷ്ട്ര, തെലുങ്കാന, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉന്നയിക്കുമെന്നാണ് സൂചന. തുടർച്ചയായി അരലക്ഷത്തിനടുത്ത് ആളുകൾ പുതുതായി രോഗ ബാധിതരാകുന്നതും മരണ നിരക്ക് കൂടുന്നതും പരിഗണിച്ച് സന്പൂർണ ലോക്ക്ഡൗണ്‍ വേണമെന്ന നിർദേശവും ഉയരുന്നുണ്ട്.
എന്നാൽ, വീണ്ടുമൊരു സന്പൂർണ ലോക്ക്ഡൗണ്‍ രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നു വ്യവസായ ലോകവും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം നിലവിൽ 13 ലക്ഷത്തിലേറെ ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ 31,358 ആയി.
കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന ഘട്ടത്തിലാണ് സ്ഥിതിഗതികൾ വീണ്ടും പരിശോധിക്കുന്നത്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കണമെന്ന ആവശ്യം മഹാരാഷ്ട്ര, തെലുങ്കാന, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉന്നയിക്കുമെന്നാണ് സൂചന. തുടർച്ചയായി അരലക്ഷത്തിനടുത്ത് ആളുകൾ പുതുതായി രോഗ ബാധിതരാകുന്നതും മരണ നിരക്ക് കൂടുന്നതും പരിഗണിച്ച് സന്പൂർണ ലോക്ക്ഡൗണ്‍ വേണമെന്ന നിർദേശവും ഉയരുന്നുണ്ട്.
എന്നാൽ, വീണ്ടുമൊരു സന്പൂർണ ലോക്ക്ഡൗണ്‍ രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നു വ്യവസായ ലോകവും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം നിലവിൽ 13 ലക്ഷത്തിലേറെ ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ 31,358 ആയി.