കാസർഗോഡ്: കാസർഗോട്ടെ തീരദേശ മേഖലകളിൽ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ്. കോവിഡ് സമൂഹവ്യാപന സാധ്യത ഉള്ളതിനാൽ ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ ജൂലൈ 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കൂടാതെ, ജില്ലയിൽ വാഹനങ്ങളിൽ കൊണ്ടു നടന്നും, വീട് വിടാന്തരം കയറിയും മത്സ്യം, പച്ചക്കറി, പഴവർഗ്ഗങ്ങൾ തുടങ്ങിയവയുടെ വില്പന നടത്തുന്നത് ജില്ലയിൽ നിരോധിച്ചതായി ജില്ലാ പോലീസ് മേധാവി ഡി. ശിൽപ അറിയിച്ചു. മത്സ്യം, പച്ചക്കറി എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ജനങ്ങളുമായി ഇടപഴുകുന്ന സാഹചര്യം ഒഴിവാക്കണം. കൂടുതൽ പോലിസ് ഉദ്യോഗസ്ഥർക്ക് ഉറവിടം അറിയാതെ രോഗം സ്ഥിതികരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ജനങ്ങൾ പരാതിയുമായി പോലീസ് സ്റ്റേഷനുകളിലേക്ക് പോകുന്നത് പരമാവധി ഒഴിവാക്കണം. പോലീസ് സ്റ്റേഷനിൽ നേരിട്ട് ചെന്ന് പരാതികൾകൊടുക്കുന്നതിന് പകരം ഓണ്‍ലൈൻ സംവിധാനങ്ങളിലുടെ പരാതികൊടുക്കണം.
വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളകേന്ദ്രങ്ങളിൽ സാമൂഹ്യഅകലവും മറ്റു ശുചിത്വസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ ബന്ധപ്പെട്ട കടയുടമകൾക്കെതിരെ കേസെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ഡിവൈഎസ്പിമാർക്ക് നിർദേശം നൽകി.
പൊതുസ്ഥലത്തും, ജോലിസ്ഥലത്തും മാസ്ക് നിർബന്ധമായും ധരിക്കണം. വീടുകളിലും, സ്ഥാപനങ്ങളിലും ക്വാറന്ൈറനിൽ കഴിയാൻ നിർദേശിക്കപ്പെട്ടവരെ നിരീക്ഷിക്കാൻ കൂടുതൽ പോലിസിനെ നിയോഗിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന ചരക്കുലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനാവശ്യമായി റോഡ് സൈഡിൽ നിർത്തിയിടാൻഅനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൂടാതെ, ജില്ലയിൽ വാഹനങ്ങളിൽ കൊണ്ടു നടന്നും, വീട് വിടാന്തരം കയറിയും മത്സ്യം, പച്ചക്കറി, പഴവർഗ്ഗങ്ങൾ തുടങ്ങിയവയുടെ വില്പന നടത്തുന്നത് ജില്ലയിൽ നിരോധിച്ചതായി ജില്ലാ പോലീസ് മേധാവി ഡി. ശിൽപ അറിയിച്ചു. മത്സ്യം, പച്ചക്കറി എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ജനങ്ങളുമായി ഇടപഴുകുന്ന സാഹചര്യം ഒഴിവാക്കണം. കൂടുതൽ പോലിസ് ഉദ്യോഗസ്ഥർക്ക് ഉറവിടം അറിയാതെ രോഗം സ്ഥിതികരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ജനങ്ങൾ പരാതിയുമായി പോലീസ് സ്റ്റേഷനുകളിലേക്ക് പോകുന്നത് പരമാവധി ഒഴിവാക്കണം. പോലീസ് സ്റ്റേഷനിൽ നേരിട്ട് ചെന്ന് പരാതികൾകൊടുക്കുന്നതിന് പകരം ഓണ്‍ലൈൻ സംവിധാനങ്ങളിലുടെ പരാതികൊടുക്കണം.
വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളകേന്ദ്രങ്ങളിൽ സാമൂഹ്യഅകലവും മറ്റു ശുചിത്വസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ ബന്ധപ്പെട്ട കടയുടമകൾക്കെതിരെ കേസെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ഡിവൈഎസ്പിമാർക്ക് നിർദേശം നൽകി.
പൊതുസ്ഥലത്തും, ജോലിസ്ഥലത്തും മാസ്ക് നിർബന്ധമായും ധരിക്കണം. വീടുകളിലും, സ്ഥാപനങ്ങളിലും ക്വാറന്ൈറനിൽ കഴിയാൻ നിർദേശിക്കപ്പെട്ടവരെ നിരീക്ഷിക്കാൻ കൂടുതൽ പോലിസിനെ നിയോഗിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന ചരക്കുലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനാവശ്യമായി റോഡ് സൈഡിൽ നിർത്തിയിടാൻഅനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.