തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
അഴിമതിയിലും സ്വർണക്കടത്തു കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സർക്കാരിന്റെ ദയനീയാവസ്ഥയിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള വില കുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. സമീപകാലത്ത് സ്പ്രിംഗ്ളർ, ബെവ്കോ, ഇ-മൊബിലിറ്റി അഴിമതികൾ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനോടുള്ള സിപിഎമ്മിന്റെ പക മനസിലാക്കാവുന്നതേയുള്ളുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വിദ്യാർഥി ജീവിതകാലം മുതൽ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആർഎസ്എസിനും ബിജെപിക്കുമെതിരേ എല്ലാകാലത്തും ഉറച്ച് നിലപാട് സ്വീകരിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്ന യാഥാർഥ്യം കോടിയേരി മറക്കരുതെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
അഴിമതിയിലും സ്വർണക്കടത്തു കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സർക്കാരിന്റെ ദയനീയാവസ്ഥയിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള വില കുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. സമീപകാലത്ത് സ്പ്രിംഗ്ളർ, ബെവ്കോ, ഇ-മൊബിലിറ്റി അഴിമതികൾ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനോടുള്ള സിപിഎമ്മിന്റെ പക മനസിലാക്കാവുന്നതേയുള്ളുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വിദ്യാർഥി ജീവിതകാലം മുതൽ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആർഎസ്എസിനും ബിജെപിക്കുമെതിരേ എല്ലാകാലത്തും ഉറച്ച് നിലപാട് സ്വീകരിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്ന യാഥാർഥ്യം കോടിയേരി മറക്കരുതെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.